
ഭൂമിക്ക് പുറത്ത് ജീവനുണ്ടോ? ഏറെക്കാലമായി ശാസ്ത്രലോകം മുന്നോട്ടുവെക്കുന്ന ഈ അതിശയ ചോദ്യത്തിന് മറുപടി നല്കാന് യൂറോപ്പയ്ക്കും ക്ലിപ്പര്‍ പേടകത്തിനാകുമോ! ഭൂമിക്ക് പുറത്തുള്ള ജീവനെ കുറിച്ച് പഠിക്കാന്‍ നിര്‍ണായകമായ ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ സംരംഭകരായ സ്പേസ് എക്സും. വ്യാഴത്തിന്റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയെയാണ് ക്ലിപ്പര്‍ പേടകം നേരിട്ടെത്തി പഠിക്കുക.
യൂറോപ്പ ക്ലിപ്പര്‍, കൗതുകമുള്ള പേര് പോലെ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ ജീവന് തേടി പറക്കാനിരിക്കുകയാണ് നാസയുടെ ക്ലിപ്പര്‍ പേടകം. ഗലീലിയന്‍ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവന്റെ തുടിപ്പുകളുണ്ടെങ്കില്‍ അത് കണ്ടെത്തുകയാണ് യൂറോപ്പയുടെ ലക്ഷ്യം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചൊവ്വാ ഗ്രഹവുമാണ് ഒളിത്താവളങ്ങളായി പൊതുവെ കണക്കാക്കുന്നതെങ്കിലും യൂറോപ്പയില്‍ മഞ്ഞുപാളികള്‍ക്കടിയില്‍ ദ്രാവകാവസ്ഥയില്‍ ജലം ഒളിഞ്ഞിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. ജീവന്റെ ആധാരത്തിന് ദ്രാവകാവസ്ഥയിലുള്ള ജലം അനിവാര്യമായി കണക്കാക്കുന്നതാണ് ഇതിന് കാരണം.
9 നവീന ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന യൂറോപ്പ ക്ലിപ്പര്‍ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി നിരീക്ഷിക്കും. തണുത്തുറഞ്ഞ് കിടക്കുന്ന ഐസ് പാളികള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുകളുണ്ടോ എന്ന് കണ്ടെത്തുകയാണ് ക്ലിപ്പറിന്റെ ദൗത്യം. തെര്‍മല്‍ ഇമേജിംഗ്, സ്പെക്ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇവ യൂറോപ്പയിലെ അസാധരണമായ ചൂടും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ സഹായിക്കും.
എന്നാല്‍ യൂറോപ്പ ക്ലിപ്പറിന്റെ ദൗത്യം ഈ പറയുന്നത് പോലെ അത്രയെളുപ്പമല്ല. വ്യാഴച്ചിന്റെ ഓര്‍ബിറ്റില്‍ പ്രവേശിക്കാന്‍ തന്നെ ക്ലിപ്പര്‍ പേടകം അഞ്ച് വര്‍ഷം സമയമെടുക്കും. പ്രതീക്ഷകളെല്ലാം തെറ്റിച്ച് യൂറോപ്പയിലെ ജീവന്റെ തുടിപ്പ് ക്ലിപ്പറിന് കണ്ടെത്താനായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഭൂമിക്ക് പുറത്ത് ജീവന് തേടിയുള്ള വരുംകാല ബഹിരാകാശ ദൗത്യങ്ങള്‍ക്ക് യൂറോപ്പ ക്ലിപ്പര്‍ പേടകം വഴികാട്ടിയാകും എന്ന് നാസ കരുതുന്നു. നിലവില്‍ അമേരിക്കയിലെ മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് യൂറോപ്പല ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം നീട്ടിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]