
ബൈക്ക് റൈഡറായ 28കാരിയുടെ മരണം: അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ആൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ഗുരുഗ്രാമിലെ ലെപ്പേർഡ് ട്രെയിൻ റോഡിൽ വനിത ബൈക്ക് റൈഡർ ഷോമിത സിങ് (28) മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ജയ് യാദവ് (34) എന്നയാളെയാണ് ബാദ്ഷാഹ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. അശോക് വിഹാർ ഫേസ് മൂന്നിലെ ഗ്ലോബൽ ടവറിൽ താമിസിക്കുന്ന ജയ് യാദവിനെതിരെ സെക്ഷൻ 106 , സെക്ഷൻ 281 എന്നീ രണ്ട് വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് ആവശ്യമായ രേഖകൾ തയാറാക്കി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വനിതാ ബൈക്ക് റൈഡർമാരുടെ സംഘത്തോടൊപ്പം നോയിഡയിൽനിന്നു ഗുരുഗ്രാമിലേക്ക് വരുമ്പോൾ ഈ മാസം ആറിനാണ് ഷോമിതയുടെ ബൈക്ക്, മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തു വച്ചു തന്നെ ഷോമിത മരിച്ചു. ആഡംബര സ്പോർട്സ് ബൈക്കാണ് ഷോമിത ഉപയോഗിച്ചിരുന്നത്. ഇവർക്ക് പ്രഫഷനൽ റൈഡറാകാൻ പരിശീലനം നൽകിയിരുന്ന ലെറ്റ്സ് റൈഡ് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും ഷോമിതയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഹോളി മുതൽ ഷോമിത തങ്ങൾക്കൊപ്പം പരിശീലനം നടത്തിവരികയാണെന്നും അവർ നന്നായി ബൈക്ക് ഓടിക്കാൻ അറിയുന്ന ആളാണെന്നും സംഭവിച്ചത് ഹിറ്റ് ആൻഡ് റൺ കേസാണെന്നുമാണ് ട്രെയിനിങ് അക്കാദമിയുടെ സഹ സ്ഥാപകൻ കുൽദീപ് ശർമ പ്രതികരിച്ചത്.