![](https://newskerala.net/wp-content/uploads/2024/11/mixcollage-02-oct-2024-06-35-am-9934_1200x630xt-1024x538.jpg)
ലാഹോര്‍: ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ജയം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ 78 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്റെ (74 പന്തില്‍ പുറത്താവാതെ 106) സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് നേടുന്നത്. ഡാരില്‍ മിച്ചല്‍ (84 പന്തില്‍ 81), കെയ്ന്‍ വില്യംസണ് (89 പന്തില്‍ 58) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 47.5 ഓവറില്‍ 252 റണ്‍സ് നേടാനാണ് സാധിച്ചത്.
84 റണ്‍സെടുത്ത് ഫഖര്‍ സമാന് മാത്രമാണ് പാക് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 40 റണ്‍സെടുത്ത സല്മാന് അഗ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബാബര്‍ അസം (10), കമ്രാന്‍ ഗുലാം (18), മുഹമ്മദ് റിസ്വാന് (3) എന്നിവര്‍ നിരാശപ്പെടുത്തി. തയ്യബ് താഹിര്‍ (30), ഖുഷ്ദില്‍ ഷാ (15), ഷഹീന് അഫ്രീദി (10), നസീം ഷാ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്രാര്‍ അഹമ്മദ് (23) പുറത്താവാതെ നിന്നു. ഹാരിസ് റൗഫ് റിട്ടയേര്‍ഡ് ഔട്ടായി. കിവീസിന് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്ലിന് വിക്കറ്റുണ്ട്.
നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. സ്കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ വില്‍ യംഗ് (4), രചിന് രവീന്ദ്ര (35) എന്നിവരുടെ വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. യംഗിനെ ഷഹീന് അഫ്രീദി, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചപ്പോള്‍ രവീന്ദ്രയെ അബ്രാര്‍ അഹമ്മദ് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ വില്യംസണ് – മിച്ചല്‍ സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വില്യംസണിന്റെ ഇന്നിംഗ്സിന് ഒട്ടും വേഗം പോരായിരുന്നു. 89 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറുകള്‍ നേടി. ഷഹീന്റെ പന്തില്‍ റിസ്വാന് ക്യാച്ച് നല്‍കിയാണ് വില്യംസണ് മടങ്ങിയത്.
തുടര്‍ന്നെത്തിയ ടോം ലാഥം (0) നിരാശപ്പെടുത്തി. ഹാരിസ് റൗഫിന് വിക്കറ്റ്. പിന്നാലെ മിച്ചല്‍ – ഫിലിപ്സ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മിച്ചല്‍ പുറത്താവുമ്പോള്‍ 37.5 ഓവറില്‍ അഞ്ചിന് 200 എന്ന നിലയിലായി കിവീസ്. നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്. പിന്നീട് ഫിലിപ്സ് – മൈക്കല്‍ ബ്രേസ്വെല് (31) സഖ്യം 54 റണ്‍സും കൂട്ടിചേര്‍ത്തു. 46-ാം ഓവറില്‍ ബ്രേസ്വെല്ലും മടങ്ങി. ശേഷിക്കുന്ന 25 പന്തുകള്‍ക്കിടെ ഫിലിപ്സ് – മിച്ചല്‍ സാന്റ്നര്‍ (8) സഖ്യം 76 റണ്‍സാണ് അടിച്ചെടുത്തത്.
അവസാന ഓവറില്‍ ഫിലിപ്സ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 74 പന്തുകള്‍ മാത്രം നേരിട്ട താരം ഏഴ് സിക്സും ആറ് ഫോറും നേടി. അഫ്രീദി 10 ഓവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 88 റണ്‍സ് വിട്ടുകൊടുത്തു. അബ്രാര്‍ അഹമ്മദിന് രണ്ടും ഹാരിസ് റൗഫിന് ഒരു വിക്കറ്റുമുണ്ട്.
new zealand won over pakistan by 78 runs in first odi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]