
സിക്കിം: വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കാണാതായ 150 ഓളം പേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതായി സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിലെ ലൂണക് തടാകം ബുധനാഴ്ച കരകവിഞ്ഞൊഴുകിയത് ടീസ്റ്റ നദിയിൽ വലിയ വെള്ളപ്പൊക്കത്തിന് കാരണമായി. 50 വർഷത്തിനിടയിലെ ഏറ്റവും മോശമായ ദുരന്തങ്ങളിലൊന്നായിരുന്നു ഇത്.
പ്രകൃതിരമണീയമായ സംസ്ഥാനത്ത് ഒരു പ്രശസ്തമായ ഉത്സവ-ടൂറിസം സീസണിന് മുന്നോടിയായുണ്ടായ ദുരന്തം 22,000 ആളുകളുടെ ജീവിതത്തെ ബാധിച്ചതായി സിക്കിമിലെ അധികാരികൾ പറഞ്ഞു.
സംസ്ഥാനത്ത് 20 മൃതദേഹങ്ങളും അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിൽ നിന്ന് 22 മൃതദേഹങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷൺ പതക് പറഞ്ഞു.
22 പേരിൽ സിക്കിമിൽ നിന്ന് ഒഴുകിപ്പോയ ആറ് ഇന്ത്യൻ സൈനികരും ഉൾപ്പെടുന്നതായും സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷൺ പതക് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]