
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഉടൻ നീക്കം ചെയ്യണമെന്ന് രാജ്യത്തെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
“എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഇല്ലെന്ന് ഉറപ്പാക്കാൻ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ്,” എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “ഐടി നിയന്ത്രണങ്ങൾ പ്രകാരം, വിശ്വസനീയവും സുരക്ഷിതവുമായ ഇന്റർനെറ്റ് സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.