
‘ഡസ്റ്റിങ്’ ചാലഞ്ചിനു പിന്നാലെ ഹൃദയാഘാതം; ഒരാഴ്ചയോളം അബോധാവസ്ഥയിലായിരുന്ന 19കാരി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ട്രെൻഡിങ്ങായ ‘ഡസ്റ്റിങ്’ ചാലഞ്ച് പരീക്ഷിച്ച കൗമാരക്കാരിക്ക് ദാരുണാന്ത്യം. അരിസോന സ്വദേശിയായ 19 വയസ്സുകാരി റെന്ന ഒ റോർക്കിയാണ് ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചാലഞ്ച് പരീക്ഷിക്കുന്നതിനെ മരിച്ചത്.
കീ ബോർഡ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പ്രേ ശ്വസിച്ചുകൊണ്ടുള്ള ചാലഞ്ചാണ് ഡസ്റ്റിങ്. സമൂഹമാധ്യമത്തിൽ വിഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ ചിലർ ഇത് ചാലഞ്ചായി പ്രചരിപ്പിച്ചിരുന്നു. ഇത് അനുകരിച്ച് സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ റെന്നയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഞാൻ പ്രശസ്തയാകും’ എന്ന് റെന്ന എപ്പോഴും പറയുമായിരുന്നെന്ന് അവരുടെ മാതാപിതാക്കളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ദൗർഭാഗ്യവശാൽ ഈ രീതിയിലാണ് അവളെക്കുറിച്ച് എല്ലാവരും അറിഞ്ഞതെന്ന് റെന്നയുടെ പിതാവ് ആരോൺ പറഞ്ഞു. ഇത്തരം സ്പ്രേ വാങ്ങുന്നതിന് കുട്ടികൾക്കു പോലും തടസ്സമില്ലെന്നും തിരിച്ചറിയൽ കാർഡൊന്നും വേണ്ടി വരുന്നില്ലെന്നും റെന്നയുടെ മാതാവ് ഡാന ആരോപിച്ചു. ഇതിലെ അപകടത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നും മറ്റൊരു കുട്ടിയും ഇനി ഇരയാകരുതെന്നും മാതാപിതാക്കൾ പറഞ്ഞു.
ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്നും സ്പ്രേയിലെ രാസവസ്തുക്കൾ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്സിജനെ ഇല്ലാതാക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഇത് കരൾ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും സ്കോട്ട്സ്ഡേൽ ഒസ്ബോൺ മെഡിക്കൽ സെന്റർ ഇന്റൻസീവ് കെയർ യൂണിറ്റ് തലവൻ ഡോ. റാൻഡി വൈസ് മാൻ പറഞ്ഞു.