

ആറുവയസുകാരിയുടെ സ്വർണവള നഷ്ടപ്പെട്ടു; തെങ്ങിൻ മുകളിലെ കള്ളനെ പിടികിട്ടി ; തൽക്കാലം തൊണ്ടിമുതൽ മാത്രം എടുത്തുകൊണ്ട് തിരികെയിറങ്ങി ; വിചിത്രമായൊരു സംഭവത്തിന് പിന്നിലെ കഥയിങ്ങനെ…
സ്വന്തം ലേഖകൻ
‘നെയ്യപ്പം മാത്രമല്ല, തരം കിട്ടിയാല്‍ സ്വര്‍ണ വളയും കൊത്തി പറക്കും’. കോഴിക്കോട് കഴിഞ്ഞ ദിവസം വളരെ വിചിത്രമായൊരു സംഭവം നടന്നു. കാപ്പാട് സ്വദേശി നസീറിന്റെയും ഷരീഫയുടെയും ആറുവയസുകാരിയായ മകള്‍ ഫാത്തിമയുടെ ഒരു പവന് വീതം തൂക്കം വരുന്ന വളയും മാലയും കാണാതായി. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി മനസിലായത്.
വീടു മുഴുവന്‍ തിരഞ്ഞെങ്കിലും ആഭരണങ്ങള്‍ കണ്ടുകിട്ടിയില്ല. ഒടുവില്‍ വളയും മാലയും ഒരു കടലാസില്‍ പൊതിഞ്ഞ് വേസ്റ്റ് ബിന്നിന് സമീപമാണ് വെച്ചിരുന്നതെന്ന് മകള്‍ പറഞ്ഞ പ്രകാരം വീടിന് സമീപം മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തിരഞ്ഞപ്പോള്‍ മാല കിട്ടി. എന്നാല്‍ വള നഷ്ടപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അങ്ങനെ സ്വര്‍ണ വള നഷ്ടമായെന്ന് ഉറപ്പിച്ച് അന്വേഷണം അവസാനിപ്പിച്ചു. അപ്പോഴാണ് ഒരിക്കല്‍ പ്ലാസ്റ്റിക് വളയും കൊത്തി ഒരു കാക്ക പറന്നു പോകുന്നത് കണ്ടിരുന്നതായി അയല്‍വാസി നസീറിനോട് സൂചിപ്പിച്ചത്. തന്റെ മകളുടെ സ്വര്‍ണ വളയും ഇത്തരത്തില്‍ കാക്ക കടത്തിക്കൊണ്ടു പോയിട്ടുണ്ടാവുമോ എന്ന ഒരു സംശയം നസീറിനും തോന്നി.
അവസാന വട്ട ശ്രമമെന്ന നിലയില്‍ സമീപത്തെ കാക്കക്കൂടുകളും പരിശോധിക്കാന്‍ നസീര്‍ തീരുമാനിച്ചു. അങ്ങനെ തെങ്ങിൻ മുകളിലെ കാക്കക്കൂടു പരിശോധിച്ചപ്പോൾ, ഉണങ്ങിയ പുല്ലുകൊണ്ട് മനോഹരമാക്കിയ കൂടിനുള്ളിൽ ഫാത്തിമയുടെ സ്വർണ വള സൂക്ഷിച്ചു വെച്ചിരിക്കുന്നു. തെങ്ങിൻ മുകളിലെ കള്ളനെ പിടികിട്ടിയെങ്കിലും തൽക്കാലം തൊണ്ടിമുതൽ മാത്രം എടുത്തുകൊണ്ട് നസീർ തിരികെയിറങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]