
ബംഗളൂരു: ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടികൊണ്ട് വരവറിയിച്ചിരിക്കുകയാണ് 19കാരനായ മുഷീര്‍ ഖാന്. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ അനിയനായ മുഷീര്‍ ഇന്ത്യ ബിക്ക് വേണ്ടി 105 റണ്‍സാണ് നേടിയത്.
ഇന്ത്യ എക്കെതിരായ മത്സരത്തില്‍ താരം പുറത്താവാതെ ക്രീസിലുണ്ട്. പേരുകേട്ട
താരങ്ങളെല്ലാം പരാജയപ്പെടുത്തിയപ്പോള്‍ മുഷീറിന്റെ കരുത്തില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിട്ടുണ്ട്. മുഷീറിന്റെ സഹോദരന് സര്‍ഫറാസ് ഖാന് 9 റണ്‍സെടുത്ത് പുറത്തായി.
മറ്റു ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്സ്വാള്‍ (30), റിഷഭ് പന്ത് (7) എന്നിവര്‍ നിരാശപ്പെടുത്തി. ഇതുവരെ 227 പന്തുകള്‍ നേരിട്ട
മുഷീര്‍ രണ്ട് സിക്സും 10 ഫോറും നേടി. മുഷീറിന്റെ സെഞ്ചുറി ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മുഷീര്‍ മാത്രമല്ല, സര്‍ഫറാസും അനിയന്റെ സെഞ്ചുറി ആഘോഷിക്കുകയാണ്. കൂടെ ഡ്രസിംഗ് റൂമും.
വീഡിയോ കാണാം.. കളി നിര്‍ത്തുമ്പോള്‍ മുഷീറിനൊപ്പം നവ്ദീപ് സയ്നിയാണ് (29) ക്രീസിലുള്ളത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ബിക്ക് മോശം തുടക്കമായിരുന്നു. ജയ്സ്വാളിനൊപ്പം ഓപ്പണാറായെത്തിയ അഭിമന്യൂ ഈശ്വരനും (13) തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
സ്കോര്‍ബോര്‍ഡില്‍ 53 റണ്‍സുള്ളപ്പോള്‍ ഇരുവരും മടങ്ങി. പിന്നീട് മധ്യനിര പാടേ തകര്‍ന്നു.
സര്‍ഫറാസിനും പന്തിനും പുറമെ നിതീഷ് റെഡ്ഡി (0), വാഷിംഗ്ടണ്‍ സുന്ദര്‍ (0), സായ് കിഷോര്‍ (1) എന്നിവരും പുറത്തായി. ഇതോടെ ഏഴിന് 94 എന്ന നിലയിലായി ഇന്ത്യ ബി.
എന്നാല്‍ ഒരറ്റത്ത് മുഷീര്‍ ചെറുത്ത് നിന്നതോടെ സ്കോര്‍ 200 കടന്നു. സയ്നി മറുഭാഗത്ത് നിന്ന് പിന്തുണയും നല്കി. ഇന്ത്യ എയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, അകാശ് ദീപ്, ആവേശ് ഖാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]