
പാരീസ്: ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ജര്‍മനിയെ നേരിടും. കളിയുടെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചിട്ടും ബ്രിട്ടനെ മുട്ടുകുത്തിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും സെമിയിലെത്തിയിരിക്കുന്നത്.
കരുത്തരായ ജര്‍മനിയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് ഇന്ത്യ 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയത്.
അന്ന് നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ വീഴ്ത്തിയത്. മലയാളി ഗോൾ കീപ്പര്‍ പി ആര് ശ്രീജേഷിന്റെ മിന്നുന്ന സേവുകളായിരുന്നു അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
ബ്രിട്ടനെതിരായ ക്വാര്‍ട്ടറിലും ഇന്ത്യയെ ജയിപ്പിച്ചത് ശ്രീജേഷിന്റെ തകര്‍പ്പൻ സേവുകളായിരുന്നു. ഇന്ന് രാത്രി 10.30നാണ് ഇന്ത്യ-ജർമനി സെമി പോരാട്ടം.
ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്സ്, സ്പെയിനിനെ നേരിടും.
ക്വാര്‍ട്ടറില്‍ നെതർലൻഡ്സ് എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ഓസ്ട്രേലിയയെ തോല്പച്ചപ്പോള് സ്പെയിൻ രണ്ടിനെതിരെ മൂന്ന് ഗോളിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്പിച്ച ബെൽജിയത്തെ തോൽപിച്ചു. മകന്റെ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ; പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ രാത്രിയിൽ മോഷണം പോയി, പരാതി അർജുന്റെ ഭാര്യക്ക് ബാങ്കിൽ ജോലി, വയനാട്ടില്‍ 120 ദിവസം കൊണ്ട് 11 കുടുംബങ്ങൾക്ക് വീട്; പ്രഖ്യാപനവുമായി ബാങ്ക് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]