![](https://newskerala.net/wp-content/uploads/2024/11/uae.1.2981910.jpg)
അബുദാബി: ജീവിതം പച്ചപിടിക്കാൻ കടൽകടന്ന് വിദേശരാജ്യങ്ങളിലെത്തി പ്രവാസ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. പ്രവാസജീവിതം സ്വപ്നം കണ്ട് അതിനായി തയ്യാറെടുക്കുന്ന അനേകം യുവാക്കളുമുണ്ട്. എന്നാലിപ്പോൾ പ്രവാസികളുടെ നെഞ്ചിടിക്കുന്ന പുതിയൊരു റിപ്പോർട്ടാണ് അടുത്തിടെ നടന്നൊരു പഠനം പുറത്തുവിടുന്നത്.
യുഎഇയിലേക്കുള്ള പ്രവാസികളുടെ കുത്തൊഴുക്ക് വേതനം ഇടിയുന്നതിന് കാരണമാകുന്നുവെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പ്രൊഫഷണൽ തൊഴിലുകളുടെ ശരാശരി ആരംഭ ശമ്പളം വർഷം തോറും 0.7 ശതമാനം കുറയുന്നുവെന്ന് ചില റിക്രൂട്ടിംഗ് ഏജൻസികളും വ്യക്തമാക്കുന്നു.
ഫിനാൻസ്, അക്കൗണ്ടിംഗ്, ഹ്യൂമൻ റിസോഴ്സ് മേഖലകളിൽ തൊഴിലാളികളുടെ വലിയ കുത്തൊഴുക്ക് യുഎഇയിൽ ഉണ്ടായി. ഇത് വലിയതോതിൽ വേതനത്തെ ബാധിച്ചു. എന്നാൽ ടെക്നോളജി, നിയമ മേഖലകളിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറവാണ്.
ഫിനാൻസ്, അക്കൗണ്ടിംഗ് തുടങ്ങിയ തൊഴിലുകളുടെ പ്രാരംഭ ശമ്പളത്തിൽ ശരാശരി 2.1 ശതമാനവും ചില കോർപ്പറേറ്റ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളിൽ 23 ശതമാനംവരെയുമാണ് കുറവുണ്ടായത്. ഇത്തരം തൊഴിലുകൾക്ക് ഇപ്പോഴും ഡിമാൻഡുണ്ടെങ്കിലും യുഎഇയിലേക്ക് വരുന്ന പ്രവാസികളുടെ ഉടനടി ലഭ്യത അവരുടെ വിപണി മൂല്യം കുറയ്ക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് കൂടുതലായും ജനസംഖ്യാ വർദ്ധനവുണ്ടായത്. പ്രവാസികളുടെ കുത്തൊഴുക്കാണ് ഇതിന് ഒരു കാരണം. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം ദുബായിലെ ജനസംഖ്യ 3.798 ദശലക്ഷമായി ഉയർന്നിരിക്കുകയാണ്. ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ മാത്രം 1,40,000 വർദ്ധനവാണുണ്ടായത്. അബുദാബിയിൽ ജനസംഖ്യ 2023ൽ 3.789 ദശലക്ഷത്തിലെത്തി, 2011-നെ അപേക്ഷിച്ച് 83 ശതമാനം വർദ്ധനവാണുണ്ടായത്. യുഎഇയുടെ ജനസംഖ്യ 2023ൽ 10.642 ദശലക്ഷമായിരുന്നത് 2024 നവംബർ നാലിന് 11.135 ദശലക്ഷത്തിലെത്തിയിരിക്കുകയാണ്.