
സുഖോയ് എസ്.യു 57 വിമാനത്തിന്റെ സോഴ്സ് കോഡ് ഇന്ത്യയ്ക്ക് കൈമാറും; വാഗ്ദാനവുമായി റഷ്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് സുഖോയ് എസ്.യു–57ഇ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും കൈമാറാമെന്ന വാഗ്ദാനവുമായി . യുഎസിൽനിന്ന് അഞ്ചാം തലമുറ എഫ്–35 വിമാനം വാങ്ങാനുള്ള ചർച്ചകളുമായി ഇന്ത്യ മുന്നോട്ടുപോകവെയാണ് ഒരു മുഴം മുൻപേ റഷ്യയുടെ നീക്കം. യുഎസ്–ഇന്ത്യ പ്രതിരോധ ബന്ധം ശക്തി പ്രാപിക്കുന്നതിനിടെ ഇന്ത്യൻ പ്രതിരോധ വിപണിയിൽ സ്വാധീനമുറപ്പിക്കാനുള്ള റഷ്യൻ നീക്കമായി ഇതിനെ വിദഗ്ധർ വിലയിരുത്തുന്നു. എഫ്–35 യുദ്ധവിമാനങ്ങൾക്ക് ബദലായി റഷ്യ വികസിപ്പിച്ചതാണ് ഇരട്ട എൻജിനുള്ള സുഖോയ് എസ്.യു–57.
യും സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കാൻ ഉതകുന്ന നിർണായക വാഗ്ദാനമാണ് റഷ്യ മുന്നോട്ടുവച്ചിട്ടുള്ളത്. സുഖോയ് എസ്.യു–57ന്റെ മുഴുവൻ സോഴ്സ് കോഡും ലഭിച്ചാൽ വിമാനത്തിന്റെ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്താനും അറ്റകുറ്റപ്പണികൾ സ്വന്തം നിലയ്ക്ക് നടത്താനും ഇന്ത്യയ്ക്കാകും. നിലവിൽ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ആരും പ്രതിരോധ സാങ്കേതികവിദ്യകളുടെ മുഴുവൻ സോഴ്സ് കോഡ് മറ്റാർക്കും കൈമാറാറില്ല. എഫ്–35 യുദ്ധവിമാനത്തിന്റെ സോഴ്സ് കോഡ് സഖ്യരാജ്യങ്ങളടക്കം ആർക്കും കൈമാറാൻ യുഎസ് തയാറായിട്ടില്ല. അതുകൊണ്ടു തന്നെ എഫ്–35 വാങ്ങുന്ന കാര്യത്തിൽ തീരുമാനം നീട്ടുകയാണ് ഇന്ത്യ.
അതേസമയം, ഫ്ലൈറ്റ് കൺട്രോൾ, റഡാർ, ആയുധങ്ങളുടെ സങ്കലനം തുടങ്ങിയ വിമാനത്തിന്റെ നിർണായക സംവിധാനങ്ങളുടേതുൾപ്പെടെയുള്ള സോഫ്റ്റ്വെയർ, ടെക്നിക്കൽ വിവരങ്ങളടക്കമുള്ള സോഴ്സ് കോഡ് കൈമാറാനാണ് റഷ്യ തയാറായിട്ടള്ളത്. ഇതോടെ വിദേശരാജ്യങ്ങളുടെ സഹായം പരമാവധി കുറച്ച് ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയും.
അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ വിഭാഗത്തിൽ വരുന്ന ഇരട്ട എൻജിൻ വിമാനമായ എസ്.യു 57 ഇ ലോകത്തെ അത്യാധുനിക യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നതാണ്. റഷ്യയുടെ സുഖോയ് വികസിപ്പിച്ചെടുത്ത സുഖോയ് എസ്.യു 57ഇ വിമാനം 2010ൽ പരീക്ഷിക്കുകയും 2020ൽ റഷ്യൻ വ്യോമസേനയുടെ ഭാഗമാകുകയും ചെയ്തു. 1,500 കിലോമീറ്റർ വരെ ആക്രമണം നടത്താനാകുന്ന വിമാനത്തിന് 10 ടൺ വരെ ഭാരം വഹിക്കാനാകും. റഡാറിന്റെ കണ്ണിൽപെടാനുള്ള സാധ്യത കുറഞ്ഞ സ്റ്റെൽത്ത് വിഭാഗത്തിലുള്ള എസ്.യു 57ന് ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന എസ്എച്ച്–121 റഡാർ സംവിധാനമാണുള്ളത്. അതേസമയം, റഡാർ കണ്ണിൽപെടാനുള്ള സാധ്യത എഫ്–35 അടക്കമുള്ള വിമാനങ്ങളേക്കാൾ കൂടുതലാണെന്ന വിലയിരുത്തലുകളുമുണ്ട്. ലോക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചതാണ് യുഎസിന്റെ എഫ്–35. ഒറ്റ എൻജിൻ, സിംഗിൾ സീറ്റ് സ്റ്റെൽത്ത് വിമാനമായ എഫ്–35ന് 8,000 കിലോ ഭാരം വഹിക്കാനുള്ള ശേഷിയും 1,200 കിലോമീറ്റർ ദൂരപരിധിയുമാണുള്ളത്. 11 കോടി ഡോളറാണ് ഒരു എഫ്–35 വിമാനത്തിന്റെ വില. സുഖോയ് എസ്.യു 57ന് എട്ടു കോടിയും.
നിലവിൽ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് റഷ്യ. ഇന്ത്യയുടെ പ്രതിരോധ ഹാർഡ്വെയറുകളിൽ 60 ശതമാനവും റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം എസ്–400, സുഖോയ് 30 എംകെഐ എന്നിവയും ഇന്ത്യൻ സൈന്യത്തിന്റെ ശക്തികേന്ദ്രങ്ങളായി തുടരുന്നുണ്ട്. മുഴുവൻ സോഴ്സ് കോഡുമടക്കം അഞ്ചാം തലമുറ യുദ്ധവിമാനം റഷ്യ വാഗ്ദാനം ചെയ്യുമ്പോൾ താരതമ്യേന ചെലവു കുറഞ്ഞ, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കാനും വിദേശ ആശ്രിതത്വം കുറയ്ക്കാനും കഴിയുന്ന എസ്.യു–57നാണോ, ചെലവ് കൂടുതലാണെങ്കിലും കൃത്യതയിലും അത്യാധുനികതയിലും വിട്ടുവീഴ്ചയില്ലാത്ത എഫ്–35നാണോ ഇന്ത്യ പച്ചക്കൊടി കാട്ടുകയെന്നതാണ് അറിയേണ്ടത്.