

‘ഫെഡറിലസത്തെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു, വിനോദയാത്ര പോകുന്ന മോദിക്ക് മണിപ്പൂരില്‍ പോകാൻ സമയമില്ല’; രൂക്ഷവിമര്‍ശനവുമായി ഖാര്‍ഗെ
സ്വന്തം ലേഖിക
ഫെഡറിലസത്തെ മോദി സർക്കാർ തകർക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് പൊതുമേഖലയെ തകർത്ത് മോദി സ്വകാര്യ മേഖലയെ പരിളാലിക്കുകയാണെന്നും തൃശൂരില്‍ കോണ്‍ഗ്രസിന്റെ മഹാജന സഭ ഉദ്ഘാടനം ചെയ്ത് ഖാർഗെ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഖാര്‍ഗെ ഉന്നയിച്ചത്. രാജ്യത്ത് സ്ത്രീകളും ദളിത് പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരും കടുത്ത അനീതി നേരിടുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷമാണ്. ഇഡിയെും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യ മൊത്തം ജയിക്കും. കന്യാകുമാരി മുതല്‍ കശ്മീർ വരെയും ബംഗാള്‍ മുതല്‍ ഗുജറാത്ത് വരെയുമുള്ള പാർട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അവധിക്കാലം ആഘോഷിക്കാൻ ലക്ഷദ്വീപില്‍ പോകുന്ന മോദിക്ക് മണിപ്പൂരിലെ കുട്ടികളെയും സാധാരണക്കാരെയും കാണാൻ സമയമില്ല. കലാപം നടക്കുന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി തിരിഞ്ഞു നോക്കുന്നില്ല. മോദിക്ക് അവധിക്കാലം ആഘോഷിക്കാൻ ലക്ഷദ്വീപില്‍ പോകാൻ സമയമുണ്ടെന്നും എന്നാല്‍ മണിപ്പൂരിലെ കുട്ടികളെയും സാധാരണക്കാരെയും കാണാൻ സമയമില്ലെന്നും ഖാർഗെ വിമര്‍ശിച്ചു.
സംഘപരിവാർ ബന്ധം മാത്രമാണ് ഉന്നത പദവികളിലേക്കുള്ള മാനദണ്ഡമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സർക്കാരുകള്‍ വികസനം മാത്രമായിരുന്നു ലക്ഷ്യംവെച്ചത്.
അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ കെ കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവരെയും ഖാർഗെ ഓർമിച്ചു. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരു കർഷകൻ പോലും ദുരിതത്തിലാവില്ലെന്നും രാജ്യത്ത് വികസനവും ക്ഷേമവും സമൃദ്ധിയും കോണ്‍ഗ്രസ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]