![](https://newskerala.net/wp-content/uploads/2024/10/cbi_1200x630xt-1024x538.jpg)
പട്ന: വൻതുക കൈക്കൂലി വാങ്ങിയ കേസിൽ എൻഐഎ ഉന്നത ഉദ്യോഗസ്ഥനെയും സഹായികളെയും സിബിഐയും എൻഐഎയും സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. എൻഐഎ പട്ന ബ്രാഞ്ച് ഡിഎസ്പിയെയും അദ്ദേഹത്തിൻ്റെ രണ്ട് ഏജൻ്റുമാരെയുമാണ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പിടികൂടിയത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ്റെ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്നാണ് സിബിഐയും എൻഐഎയും കെണിയൊരുക്കിയത്.
രാമയ്യ കൺസ്ട്രക്ഷൻ ഉടമയായ റോക്കി യാദവിനെതിരെ എൻഐഎ നടത്തിയ അന്വേഷണത്തിനിടെ എൻഐഎ പട്ന ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ അഴിമതി നടത്തിയതായി സിബിഐക്ക് വിവരം ലഭിച്ചിരുന്നു. ആരോപണം പരിശോധിച്ച് എൻഐഎയുമായി ഏകോപിപ്പിച്ചാണ് സിബിഐ കെണിയൊരുക്കിയത്.
ഓപ്പറേഷനിൽ, കുറ്റാരോപിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി എസ്പി അജയ് പ്രതാപ് സിങ്ങിനെയും അദ്ദേഹത്തിൻ്റെ രണ്ട് ഏജൻ്റുമാരെയും പരാതിക്കാരിയിൽ നിന്ന് അനധികൃതമായി 20 ലക്ഷം രൂപ തട്ടിയെടുക്കുന്നതിനിടെ സിബിഐ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]