![](https://newskerala.net/wp-content/uploads/2024/10/thomas-cheriyan.1.2931696.jpg)
പത്തനംതിട്ട: 56 വർഷം മുൻപ് ഹിമാചലിൽ നടന്ന വിമാനപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാടായ ഇലന്തൂരിൽ എത്തിച്ചു. കാരൂർ സെന്റ് പീറ്റേഴ്സ് വലിയപളളിയിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പത്തരയോടെയാണ് സൈനിക അകമ്പടിയോടെ ഇലന്തൂരിൽ എത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിലാപയാത്രയായി പളളിയിലെത്തിക്കും. പള്ളിയിലും പൊതുദർശനത്തിന് അവസരമൊരുക്കും. തുടർന്ന് രണ്ട് മണിയോടെ സംസ്കാരചടങ്ങുകൾ ആരംഭിക്കും.
കഴിഞ്ഞ ദിവസം ഉച്ചയക്ക് ഒന്നരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങിയിരുന്നു. ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് അദ്ദേഹം സേനയിൽ ചേർന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. പ്രയാസകരമായ തെരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച ഉച്ചയോടെ സൈനികന്റെ മൃതദേഹം കണ്ടെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]