

ഈ ലോകത്ത് നന്മയുള്ളവരൊക്കെ മരിച്ചു പോകും. തിന്മയുള്ളോരൊക്കെ ജീവിക്കട്ടെ, പ്രകൃതിയെ നശിപ്പിക്കരുത് മക്കളേന്ന് പറഞ്ഞു, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളൊക്കെ നടത്തിയ മക്കളാണ്, അവരെ പ്രകൃതി തന്നെ കൊണ്ടുപോയി ; പ്രിയപ്പെട്ട കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ പൊട്ടിക്കരഞ്ഞ് ഉണ്ണിക്കൃഷ്ണൻ മാഷ്
സ്വന്തം ലേഖകൻ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർത്തുകളഞ്ഞ വെള്ളാർമല ജി വി എച്ച് എസ് എസ് സ്കൂളിലേക്ക് ഇന്ന് ഉണ്ണിക്കൃഷ്ണൻ മാഷ് ഇന്ന് വീണ്ടുമെത്തി. 17 വർഷമായി ഈ സ്കൂളിലെ മലയാളം മാഷാണ് ഇദ്ദേഹം. സ്കൂളിലെയും പരിസരത്തെയും നിലവിലെ സ്ഥിതി കണ്ട് തകര്‍ന്നു പോയ അധ്യാപകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവിടെ ചെലവഴിച്ചിരുന്ന ഓരോ നിമിഷവും.
ഈ സ്കൂളിലെ അമ്പതോളം വിദ്യാർത്ഥികളെ നഷ്ടപ്പെട്ടതായാണ് വിവരം. പ്രിയപ്പെട്ട കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഇവിടുത്തെ ഓരോ അധ്യാപകരും. പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഓരോ വിദ്യാർത്ഥിയെയും പഠിപ്പിച്ച അധ്യാപകർ കൂടിയായിരുന്നു ഇവർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങളൊരുപാട് സ്നേഹിച്ച് വളർത്തിയ മക്കളാണ്. നമ്മള് പ്രതീക്ഷിക്കാത്ത ഈ കാഴ്ചകൾ കാണുമ്പോൾ വളരെയധികം സങ്കടമുണ്ട്.’ അധ്യാപകരിലൊരാൾ പറഞ്ഞു. കുഞ്ഞുങ്ങളെ മക്കളായി കണ്ട് സ്നേഹിച്ച്, പഠിപ്പിച്ച ഒരു കൂട്ടം അധ്യാപകരാണ്, കണ്ണീരോടെ നെഞ്ചു തകർന്ന് വയനാട്ടിലെത്തിയത്.
”ഈ ലോകത്ത് നന്മയുള്ളവരൊക്കെ മരിച്ചു പോകും. തിന്മയുള്ളോരൊക്കെ ജീവിക്കട്ടെ. എനിക്കൊന്നും പറയാനില്ല. പ്രകൃതിയെ നശിപ്പിക്കരുത് മക്കളേന്ന് പറഞ്ഞ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളൊക്കെ നടത്തിയ മക്കളാണ്. അവരെ പ്രകൃതി തന്നെ കൊണ്ടുപോയി. ഇതൊരു സ്വർഗമായിരുന്നു. എനിക്കൊന്നും പറയാനില്ല.” പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഉണ്ണിക്കൃഷ്ണൻ മാഷിന്റെ പ്രതികരണം.
”രാവിലെ 7.30ന് ഞങ്ങളിവിടെ ക്ലാസ് തുടങ്ങിയിരുന്നതാണ്. ഈ പുഴയോരത്തും വരാന്തകളിലുമൊക്കെയായി എന്റെ മക്കളിരിക്കും പഠിക്കാന്‍. അവരോട് ഞാന്‍ പറഞ്ഞിരുന്നത്. നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ്.ഈ പുഴയോരത്തിരുന്ന് പഠിക്കാനുള്ള ഭാഗ്യം വേറെ ആര്‍ക്കാണ് ലഭിക്കുക.? ഒരുപാട് അഹങ്കരിച്ചിരുന്നു, ഞങ്ങള്‍ ഒരുപാട്… അതിനുള്ളതായിരിക്കും ഇപ്പോള്‍ കിട്ടിയത്.. ഒന്നുമില്ല സാറേ ഇനി പറയാന്‍…” ഉണ്ണി മാഷ് അദ്ദേഹത്തോട് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായി കൈകൂപ്പി.
ജിവിഎച്ച്എസ്എസ് വെള്ളാർമല അമ്പലപ്പുഴക്കാരൻ ഉണ്ണിക്കൃഷ്ണന് വെറുമൊരു തൊഴിലിടമായിരുന്നില്ല. പതിനെട്ടാണ്ട് ആ സ്കൂളിലായിരുന്നു ജീവിതം. അവിടുത്തെ കുട്ടികളായിരുന്നു എല്ലാമെല്ലാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]