
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും മുഖാമുഖം വരുന്ന സൂപ്പർ പോര്. ഉച്ച കഴിഞ്ഞ് 2.30 മുതൽ ദുബായ് അന്താരാഷട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 3 മത്സരങ്ങളും എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാാണ് ഓസ്ട്രേലിയ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ അവർ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സമീപകാലത്തെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ മുൻതൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്. എന്നാൽ ഐ.സി.സി ടൂർണമെന്റുകളിൽ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ആധിപത്യം പുലർത്താൻ അവർക്ക് കഴിയുന്നുണ്ട്. പ്രമുഖ താരങ്ങളുടെ അഭാവം ഒട്ടും അലട്ടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ചാമ്പ്യൻസ് ട്രോഫിയിലെ അവരുടെ പ്രകടനം. ഇന്ത്യയുടെ സ്പിൻ ആക്രമണമാകും ഓസീസിന്റെ പ്രധാന വെല്ലുവിളി. ന്യൂസിലാൻഡിനെതിരെ 5 വിക്കറ്റുമായി തിളങ്ങിയ വരുൺ ചക്രവർത്തി ഇന്നും ഇന്ത്യൻ ടീമിൽ ഇടം നേടിയേക്കും.സ്റ്റീവ് സ്മത്തും ഗ്ലെൻ മാക്സ്വെല്ലും ഒഴികെയുള്ള ടോപ് ഓർഡർ ബാറ്റർമാർ ആരും ഇതുവരെ വരുണിനെ നേരിട്ടിട്ടില്ല. അതേസമയ ഇന്ന് ഓസീസിനോട് തോറ്റാൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ ക്യാപ്ടൻ രോഹിത് ശർമ്മ, വിരാട് കൊഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോയെന്ന ആകാംഷ ആരാധകർക്കുണ്ട്. ലോകകപ്പ് വിജയത്തിന് പിന്നാലെ മൂവരും ട്വന്റി- 20യിൽ നിന്നും വിരമിച്ചിരുന്നു. മൂവരും 2027ലെ ഏകദന ലോകകപ്പ് വരെ തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സാധ്യതാ ടീം
ഇന്ത്യ- രോഹിത്,ഗിൽ,വിരാട്,ശ്രേയസ്,അക്ഷർ,രാഹുൽ,ഹാർദിക്,ജഡേജ,കുൽദീപ്,ഷമി, വരുൺ
ഓസ്ട്രേലിയ -ഹെഡ്,ഇംഗ്ലിസ്,സ്മിത്ത്,ലബുഷെയ്ൻ,കോനോല്ലി,കാരെ,മാക്സ്വെൽ,ഡ്വാർഷ്യൂസ്,എല്ലിസ്,ജോൺസൺ,സാംപ.
2011ലെ ലോകകപ്പ് ക്വാർട്ടറിലെ വിജയത്തിന് ശേഷം ഐ.സി.സി ഏകദിന ടൂർണമന്റുകളിൽ 4 തവണ ഇന്ത്യ ഓസ്ട്രേലിയയെ നേരിട്ടുണ്ട്. 2 വീതം ജയമാണ് ഇരുടീമിനും ഈ മത്സരങ്ങളിൽ നിന്നുള്ളത്. ഇന്ത്യയുടെ ജയം 2019ലേയും 2023ലേയും ലോകകപ്പുകളിലെ ആദ്യ റൗണ്ട് മത്സരങ്ങളിലാണ്. തോൽവി 2015ലെ സെമിയിലും 2023ലെ ഫൈനലിലും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാമ്പ്യൻസ് ട്രോഫിയിൽ ഇരുടീമും 4 മത്സരങ്ങളിൽ മുഖാമുഖം വന്നു. രണ്ടിലും ഇന്ത്യ ജയിച്ചു. ഒന്നിൽ ഓസീസം. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. 2009ന് ശേഷം ചാമ്പ്യൻസ് ട്രോഫയിൽ ഇരുടീമും ഏറ്റുമുട്ടിയിട്ടില്ല.