
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി – ഇ.ഡി കസ്റ്റഡിയില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി. ഹേമന്ദ് സോറന്റെ അപേക്ഷ പരിഗണിച്ച് റാഞ്ചി പ്രത്യേക കോടതിയാണ് ജാര്‍ഖണ്ഡ് നിയമ സഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഹേമന്ദ് സോറന് അനുമതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച ഇ.ഡി അറസ്റ്റിലായ ഹേമന്ദ് സോറനെ പ്രത്യേക കോടതി അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. അറസ്റ്റിന് തൊട്ടുമുമ്പാണ് ഹേമന്ദ് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ചമ്പായ് സോറനെ പുതിയ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചേര്‍ന്ന പുതിയ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ വോട്ട് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചത്.
അതിനിടെ, ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യത്തിന്റെ 40 ഓളം എംഎല്‍എമാരെ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. ബിജെപി അവരെ വേട്ടയാടാന്‍ ശ്രമിച്ചേക്കുമെന്ന ഭയത്തിനെ തുടര്‍ന്നാണ് മാറ്റിയത്. നിലവില്‍ ഹൈദരാബാദിലെ ഒരു റിസോര്‍ട്ടില്‍ പോലീസ് കാവലിലാണ് എംഎല്‍എമാര്‍ കഴിയുന്നത്. ഇവരെ ഉടന്‍ റാഞ്ചിയില്‍ എത്തിക്കും.