![](https://newskerala.net/wp-content/uploads/2024/10/love.1.2929936.jpg)
ലക്നൗ: ഇന്ത്യയുടെ ജനസംഖ്യയിൽ ഘടനാപരമായ മാറ്റം വരുത്താനുള്ള മാർഗമാണ് ലൗ ജിഹാദെന്ന പരാമർശവുമായി ജഡ്ജി. ഉത്തർപ്രദേശിൽ ബറേലിയിലെ അഡീഷണൽ ജില്ലാ ജഡ്ജി(ഫാസ്റ്റ് ട്രാക്ക് കോടതി) രവികുമാർ ദിവാകറാണ് പരാമർശം നടത്തിയത്. മതപരിവർത്തനങ്ങൾക്ക് വിദേശ ഫണ്ടിംഗുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവാണെന്ന് കള്ളംപറഞ്ഞ് ഹിന്ദുയുവതിയെ വിവാഹം കഴിച്ച മുസ്ലീം യുവാവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച സാഹചര്യത്തിലായിരുന്നു പരാമർശം.
‘ചില ഗ്രൂപ്പുകൾ നിയമവിരുദ്ധമായ മതപരിവർത്തനത്തിനായി ഹിന്ദു സ്ത്രീകളെ ആകർഷിച്ചെടുക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ഇപ്രകാരമുളള മതപരിവർത്തനങ്ങൾക്ക് വിദേശ സ്രോതസുകളിൽ നിന്ന് പണം ലഭിക്കുന്നുണ്ട്. പാകിസ്ഥാനിലും ബംഗ്ളാദേശിലും ഉള്ളതുപോലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനുളള വലിയ പദ്ധതിയുടെ ഭാഗമാണിത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ജഡ്ജി വാദത്തിനിടെ പറഞ്ഞു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നത്.
മുഹമ്മദ് അലിയെന്ന ഇരുപത്തഞ്ചുകാരനാണ് ആനന്ദ് എന്ന് സ്വയം പരിചയപ്പെടുത്തി ഇരുപതുകാരിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ചത്. കബളിപ്പിക്കൽ തിരിച്ചറിഞ്ഞതോടെയാണ് യുവതി പരാതി നൽകിയത്. ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് അലി തന്നെ കബളിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. വ്യാജ വിവാഹച്ചടങ്ങാണ് നടത്തിയതെന്നും ഗർഭച്ഛിദ്രം നടത്താൻ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. മുഹമ്മദ് അലിയെ കുറ്റകൃത്യങ്ങൾ ചെയ്യാൻ സഹായിച്ചതിന് പിതാവ് സാബിറിനെ കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]