
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നടത്തിയത് വ്യാപക വ്യോമാക്രമണം; തകർത്തത് പാക്കിസ്ഥാന്റെ 6 യുദ്ധ വിമാനങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാന് നൽകിയത് വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേന വിക്ഷേപിച്ച ക്രൂയിസ് മിസൈലുകൾ, ഉപരിതല മിസൈലുകൾ എന്നിവയാണ് പാക്ക് വ്യോമസേനയെ നിഷ്പ്രഭമാക്കിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണത്തിൽ 6 പാക്ക് എയർഫോഴ്സ് യുദ്ധവിമാനങ്ങൾ, രണ്ട് ഹൈവാല്യു വിമാനങ്ങൾ, 10-ലധികം യുസിഎവികൾ (അൺമാൻഡ് കോംപാക്ട് ഏരിയൽ വെഹിക്കിൾ), ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം എന്നിവ തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്.
പാക്കിസ്ഥാൻ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങൾ ആകാശത്ത് വച്ചു തന്നെയാണ് ഇന്ത്യൻ വ്യോമസേന വെടിവച്ചിട്ടത്. നാല് ദിവസം നീണ്ടുനിന്ന പോരാട്ടത്തിനിടെ, എയർ ടു സർഫേസ് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ബൊളാരി വ്യോമതാവളത്തിൽ ആക്രണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഒരു സ്വീഡിഷ് നിർമിത എഇഡബ്ള്യുസി വിമാനം കൂടി പാക്കിസ്ഥാന് നഷ്ടപ്പെട്ടതായും സൈനിക വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയിൽ മറ്റ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ എത്രയെണ്ണം തകർക്കപ്പെട്ടുവെന്ന കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ റഡാറുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ആക്രമണം നടന്നതിനുപിന്നാലെ ഇവ അപ്രത്യക്ഷമായെന്നും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ഇതിനെ തകർത്തുവെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഡ്രോൺ ആക്രമണങ്ങളിലൊന്നിലാണ് പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഒരു സി -130 ട്രാൻസ്പോർട്ട് വിമാനം നഷ്ടപ്പെട്ടത്.
പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ ഇന്ത്യൻ വ്യോമസേന ആകാശത്ത് നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകൾ മാത്രമേ ഉപയോഗിച്ചുള്ളൂവെന്നും ആക്രമണങ്ങളിൽ ഉപരിതലത്തിൽനിന്നു വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
റഫാൽ, സുഖോയ്-30 ജെറ്റുകൾ നടത്തിയ നടത്തിയ ആക്രമണത്തിൽ, പാക്കിസ്ഥാന്റെ ചൈനീസ് നിർമിത ഡ്രോണുകളെ വ്യാപകമായി നശിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷത്തിനിടെ ശേഖരിച്ച വലിയ അളവിലുള്ള ഡേറ്റയുടെ വിശകലനം ഇന്ത്യൻ വ്യോമസേന ഇപ്പോഴും നടത്തിവരികയാണെന്നും വൃത്തങ്ങൾ പറഞ്ഞു.