
ആദ്യം നീന്തി കരയിലെത്തി, രണ്ടാമത്തെ ചാട്ടം പിഴച്ചു; കൊച്ചിയിൽ കാണാതായ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കാണാതായ ടാൻസാനിയൻ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ നിന്നാണ് അബ്ദുൽ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തിൽനിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെട്ടു എന്നാണ് കരുതുന്നത്.
ഏഴിമല നാവിക അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവർക്കൊപ്പം കൊച്ചിയിൽ എത്തിയതായിരുന്നു അബ്ദുൽ ഇബ്രാഹിം. തിങ്കളാഴ്ച ടാൻസാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു. വൈകിട്ടോടെ മറ്റു നാവിക സേനാ കേഡറ്റുകൾക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തി. ഇതിനിടെ അബ്ദുൽ പാലത്തിൽ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. രണ്ടാമത്തെ ചാട്ടം പക്ഷേ പിഴച്ചു. അബ്ദുൽ വെള്ളത്തിൽനിന്ന് ഉയർന്നു വന്നില്ല. തുടർന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തിരച്ചിലിനൊടുവിലാണ് പാലത്തിന് അടിയിൽനിന്നു മൃതദേഹം കണ്ടെത്തിയത്.
അതിനിടെ, കൊച്ചിയിൽ വിനോദസഞ്ചാരത്തിന് എത്തി കടലിൽ കാണാതായ 2 യെമൻ വിദ്യാർഥികള്‍ക്കായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെയായിരുന്നു കോയമ്പത്തൂരിൽനിന്ന് 9 അംഗ വിദ്യാർഥി സംഘം പുതുവൈപ്പ് വളവ് ബീച്ചിലെത്തിയതും കുളിക്കുന്നതിനിടെ 2 പേരെ കാണാതാകുന്നതും.