‘പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിനിവേശം നടത്തണം’: ബംഗ്ലദേശ് മുൻ ജനറൽ വിവാദത്തിൽ
ധാക്ക∙ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി ഇടക്കാല സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വിരമിച്ച മേജർ ജനറലുമായ എഎൽഎം ഫസ്ലുർ റഹ്മാൻ. ബംഗ്ലദേശ് റൈഫിൾസ് (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) മുന്‍ തലവനാണ് ഫസ്ലുർ റഹ്മാൻ.
അധിനിവേശത്തിനായി ചൈനയുടെ സഹായം ആവശ്യപ്പെടണമെന്നും അദ്ദേഹം സമൂഹമധ്യമത്തിൽ കുറിച്ചു.
Latest News
‘‘ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ബംഗ്ലദേശ് കൈവശപ്പെടുത്തണം.
ഇക്കാര്യത്തിൽ, ചൈനയ്ക്കൊപ്പമുള്ള സംയുക്ത സൈനിക നീക്കത്തെ കുറിച്ച് ചർച്ച ആരംഭിക്കാമെന്ന് ഞാൻ കരുതുന്നു’’ – ഫസ്ലുർ റഹ്മാൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയം തേടി ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യ – ബംഗ്ലദേശ് ബന്ധത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.
എന്നാൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഫസ്ലുറിന്റെ വിവാദ പരാമർശം.
2009ൽ ബംഗ്ലദേശ് റൈഫിൾസിന്റെ പിൽഖാന ആസ്ഥാനത്ത് നടന്ന കൂട്ടക്കൊല പുനരന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏഴ് അംഗ സ്വതന്ത്ര കമ്മിഷന്റെ തലവനാണ് ഫസ്ലുർ.
അതേസമയം വിവാദ പരാമർശം വ്യക്തിപരമാണെന്നാണ് ബംഗ്ലദേശ് സർക്കാരിന്റെ പ്രതികരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]