
തിരുവനന്തപുരം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ ഗവർണർ പോര് കടുക്കും. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്ത് അംഗീകരിക്കില്ലെന്നും സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനമെന്നുമാണ് രാജ്ഭവന്റെ നിലപാട്.
ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല നിയമപ്രകാരം അല്ല വിസി നിയമനം നടത്തിയത്.
സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവർണ്ണറിൽ നിന്ന് ഉണ്ടായത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്, ചാൻസിലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധിയെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ഡിജിറ്റൽ, കെടിയു താൽകാലിക വിസി നിയമനം റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ഗവർണർ അംഗീകരിക്കില്ല. സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനമെന്നും ഡോ.സിസ തോമസിനും, ഡോ ശിവപ്രസാദിനും പുനർനിയമനം നൽകുന്നത് കോടതിവിധി അനുസരിച്ചാണെന്നുമാണ് രാജ്ഭവൻ അറിയിച്ചത്.
വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് ഈമാസം 13 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
ഈ ഘട്ടത്തിൽ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക. ഇതിനിടെ കേരള യൂണിവേഴ്സിറ്റിയിൽ ജീവനക്കാരെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് വിസി പോലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം സിൻഡിക്കേറ്റ് മുറിയിൽ അതിക്രമിച്ച് കയറിയെന്ന് കാണിച്ച് ജീവനക്കാർക്കെതിരെയും സെക്യൂരിറ്റി ജീവനക്കാർ പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]