
നാട്ടറിവ് പ്രചാരകൻ മഹേഷ് മങ്ങാട്ട് വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് അയൽക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എളങ്കുന്നപ്പുഴ( കൊച്ചി)∙ ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ട് (61) വീട്ടിൽ . മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ട്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനുപുറത്തേക്ക് കാണാത്തതിനെ തുടർന്നു അയൽക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ദേശീയ യുവജന അവാർഡ് ജേതാവാണ്. 15 വയസ്സുള്ളപ്പോൾ യുറീക്കാ ബാലവേദിയിലൂടെയാണ് സാമൂഹിക സേവനത്തിനു തുടക്കം. സാക്ഷരതാ ജില്ലാ കോഓർഡിനേറ്റർ, വനവൽക്കരണ പദ്ധതി ജില്ലാ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കുറ്റിമുല്ലക്കൃഷി പ്രചരിപ്പിക്കുന്നതിന് മുൻകൈ എടുത്തു. നാട്ടറിവുകൾ ശേഖരിച്ചു പുതിയ തലമുറയ്ക്കു കൈമാറാൻ സംസ്ഥാന വ്യാപകമായി ഒട്ടേറെ ക്ലാസുകൾ സംഘടിപ്പിച്ചു. പാരമ്പര്യ ചികിത്സയ്ക്കായി ജില്ലകൾതോറും ക്യാംപുകൾ നടത്തി. നാട്ടുവൈദ്യം, മുത്തശ്ശി വൈദ്യവിധികൾ വീട്ടിൽ പ്രയോഗിക്കാം, ആയുർവേദ ദർശനം, കംപ്യൂട്ടർ പഠിക്കൂ ജീവിതവിജയം നേടൂ, നാടൻപൂക്കളുടെ കൃഷിരീതികൾ തുടങ്ങി 12 പുസ്തകങ്ങൾ രചിച്ചു. ഓച്ചന്തുരുത്ത് ദിവാകരൻ– ശീലാവതി ദമ്പതിമാരുടെ മകനാണ്. മൃതദേഹം സംസ്കരിച്ചു.