
മൂന്നാമതും മോദി സര്‍ക്കാര്‍; ഹൃദയഭൂമിയില്‍ ബിജെപി; തെക്കും താമരത്തിളക്കം; കര്‍ണാടകയിലും മോദി തരംഗം, 24വരെ സീറ്റുകള്‍ നേടി ബിജെപിയുടെ ഗംഭീര തിരിച്ചുവരവ്; കേരളത്തിലും തമിഴനാട്ടിലും നേട്ടം; ആന്ധ്ര നിയമസഭയിലും എൻഡിഎ അധികാരത്തിലത്തും; തെലങ്കാനയിലും 10വരെ സീറ്റുകള്‍ ; പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട എക്സിറ്റ്പോളുകള്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹിന്ദി ഹൃദയഭൂമികയില്‍നിന്ന് മാറി ദക്ഷിണേന്ത്യയിലേക്ക് എത്തുമ്ബോള്‍ ബിജെപിയുടെ കരുത്ത് ക്ഷയിക്കായാണെന്നും, സംഘപരിവാറിനെ പ്രതിരോധിക്കുന്നത് തെക്കാണെന്നുമുള്ള കാഴ്ചപ്പാടുകള്‍ ഈ തിരഞ്ഞടുപ്പോടെ തിരുത്തേണ്ടി വരുമോ?
പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട എക്സിറ്റ്പോളുകള്, തെക്കും താമരതരംഗമാണെന്ന സൂചനകളാണ് നല്‍കുന്നത്. കേരളത്തില്‍ മൂന്ന് സീറ്റുവരെ ലഭിക്കാവുന്ന, ഒറ്റ നോട്ടത്തില്‍ അവിശ്വസനീയം എന്ന് തോന്നാവുന്ന പ്രവചനമാണ് എക്സിറ്റുപോളുകള്‍ നടത്തുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തിനു നഷ്ടമാകുന്ന വോട്ട് ശതമാനം ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്നുമാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരു സർവേയില്‍ കേരളത്തില്‍ എൻഡിഎയും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ട് ശതമാനം മാത്രമാണ്. 29 ശതമാനം വോട്ട് എല്‍ഡിഎഫ് നേടുമ്ബോള്‍ എൻഡിഎ 27 ശതമാനമാണ് നേടുന്നത്. യുഡിഎഫിന് 41 ശതമാനവും. കേരളത്തില്‍ യുഡിഎഫ് ആധിപത്യം നിലനിർത്തുമ്ബോള്‍ എല്‍ഡിഎഫ് 2019-ല്‍ കനത്ത തോല്‍വിയില്‍ നിന്നു കരകയറി നിലമെച്ചപ്പെടുത്തുമെന്നും സർവേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
അതുപോലെ തമിഴ്നാട്ടിലും മുൻ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി 5 സീറ്റുകള്‍വരെ ബിജെപിക്ക് പ്രവചിക്കപ്പെടുന്നുണ്ട്. ആകെയുള്ള 39 സീറ്റുകളില്‍ 33 മുതല്‍ 37 സീറ്റുകള്‍ വരെ ഇന്ത്യ സഖ്യം നേടുമെന്നാണ് വിവിധ സർവേകള്‍ പ്രവചിക്കുന്നത്. എൻഡിഎ സഖ്യം രണ്ടു മുതല്‍ നാലു സീറ്റുകള്‍ നേടുമെന്നും പറയുന്ന സർവേ ഫലങ്ങള്‍ രണ്ടു സീറ്റുകളില്‍ എഐഎഡിഎംകെയ്ക്കും വിജയസാധ്യത പ്രവചിക്കുന്നു.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും വമ്ബൻ മുന്നേറ്റം ഇത്തവണ ബിജെപിക്കുണ്ടാവുമെന്ന് എക്സിറ്റ് പോളുകള്‍. ആന്ധ്രയില്‍ ജഗൻ മോഹൻ റെഡ്ഡിക്കും അതുപോലെ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രേവന്ത് റെഡ്ഡി സർക്കാരിനും ഇത് വൻ തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ്കൂടി നടക്കുന്ന ആന്ധ്രയില്‍ നിലവില്‍ വൈഎസ്ആർ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി വീഴുമെന്നും പ്രാദേശിക എക്സിറ്റ് പോളുകള്‍ പറയുന്നു.
‘കൈ’ വിട്ട് കർണാടകം
ഇന്ത്യാ സഖ്യം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കർണാടകയില്‍ കോണ്‍ഗ്രസ് തകർന്നടിയുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം.ആകെയുള്ള 28 ലോക്സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് എൻ.ഡി.എ നേടുമെന്ന് ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചു.സംസ്ഥാന ഭരണമുണ്ടായിട്ട് പോലും മൂന്ന് മുതല്‍ അഞ്ചു സീറ്റ് വരെ മാത്രമാണ് കോണ്‍ഗ്രസിന് നേടാൻ കഴിയുകയെന്നും ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ ഫലം പ്രവചിക്കുന്നു.
ജാൻകി ബാദ് കർണാടകയില്‍ എൻ.ഡി.എയ്ക്ക് 21 മുതല്‍ 23 വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് അഞ്ചു മുതല്‍ ഏഴ് വരെ സീറ്റ് നേടുമെന്നും പറയുന്നു.റിപ്പബ്ലിക് ടിവി.പി മാർക് 22 സീറ്റാണ് എൻ.ഡി.എയ്ക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ആറ് സീറ്റ് കിട്ടുമെന്നും പറയുന്നു.എ.ബി.പി ന്യൂസ് ഡി ഡൈനാമിക് 23 സീറ്റാണ് എൻ.ഡി.എയ്ക്ക് പ്രവചിക്കുന്നത് കോണ്‍ഗ്രസിന് അഞ്ചു സീറ്റും പറയുന്നു.
2019-ല്‍ 25 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചപ്പോള്‍ ഒരു സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ സമ്ബാദ്യം. ഒരു സീറ്റ് സ്വതന്ത്രനും മറ്റൊരു സീറ്റ് ജനതാദളിനുമായിരുന്നു. എന്നാല്‍ 2023 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൻ മുന്നേറ്റം നടത്തി തിരിച്ചെത്തിയിരുന്നു. ആകെയുള്ള 224 സീറ്റില്‍ 135 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഈ നേട്ടം ആവർത്തിക്കില്ലെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറെക്കുറേ തനിയാവർത്തനമാണ് കർണാടകയില്‍ പ്രവചിക്കുന്നത്. അന്ന് എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന ജെഡിഎസ്, ഇന്ത്യാ സഖ്യത്തിലേക്ക് മാറിയിട്ടും വിജയം എൻഡിഎക്ക് ഒപ്പമാണ്. ലൈംഗിക അപവാദത്തില്‍പെട്ട്, വിദേശത്തേക്ക് കടന്ന് ഇപ്പോള്‍ പിടിയിലായ പ്രജ്ജുല്‍ രേവണ്ണയെന്ന, ദേവഗൗഡയുടെ കൊച്ചുമകൻ, ഹാസൻ മണ്ഡലത്തില്‍ ജയിക്കുമെന്നും ഒരു സർവേ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷമാണ് ഇവിടെ രേവണ്ണയുടെ വീഡിയോ പ്രചരിച്ചത്.
ആന്ധ്രയിലും തെലങ്കാനയിലും എൻഡിഎ
ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളില്‍ എൻഡിഎ സംഖ്യം 19 മുതല്‍ 22 സീറ്റുകള്‍ വരെ നേടുമെന്നും എബിപി സി വോട്ടർ, ന്യൂസ് 18, ഇന്ത്യൻ ടുഡേ എന്നീ സർവേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ബിജെപി നാലു മുതല്‍ ആറു സീറ്റുകള്‍ വരെ നേടും. ബാക്കിയുള്ളവ തെലുങ്കുദേശം പാർട്ടിക്കാണ്. ആന്ധ്രപ്രദേശില്‍ വൈഎസ്ആർ കോണ്‍ഗ്രസ് ഇത്തവണ വളരെ പിന്നില്‍ പോകുമെന്ന് ന്യൂസ് 18 സർവേ പ്രവചിക്കുന്നു.വൈഎസ്ആർ കോണ്‍ഗ്രസിന് 5 മുതല്‍ 8 സീറ്റുകള്‍ വരെയാണ് പരമാവധി ലഭിക്കുക. എൻഡിഎ 19 മുതല്‍ 22 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു.
ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുമായും പവൻകല്യാണിന്റെ ജനസേവ പാർട്ടിയുമായും സഖ്യമുണ്ടാക്കിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സർവേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍, എൻഡിഎ സഖ്യം അധികാരത്തിലേറുമെന്നാണ് പ്രാദേശിക ചാനലുകളുടെ എക്സിറ്റ്പോളുകള് പറയുന്നത്. വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായ അതിശക്തമായ ജനവികാരം തുണയായത്, കോണ്‍ഗ്രസിനല്ല, എൻഡിഎക്കാണ്.
17 സീറ്റുകളുള്ള തെലങ്കാനയില്‍ ബിജെപി ഏഴു മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്നാണ് വിവിധ സർവേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് അഞ്ച് മുതല്‍ എട്ട് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.രേവന്ത് റെഡ്ഡിയുടെ വ്യക്തിപ്രഭാവത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല ജയം നേടിയ പ്രകടനം ആവർത്തിക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് മാസങ്ങള്‍ക്ക് മുമ്ബാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നിട്ടും കൂടുതല്‍ സീറ്റുകള്‍ അവർ ലഭിക്കാത്തതാണ് തിരിച്ചടിയാവുക. കെ ചന്ദ്രശേഖര റാവുവിന്റെ ബിഎർഎസ് അടക്കമുള്ള മറ്റുള്ളവർ നാല് മുതല്‍ ആറ് സീറ്റുകള്‍ വരെ നേടിയേക്കും. ഫലത്തില്‍ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ വാട്ടർലൂ ആവുകയാണ് ഈ തെരഞ്ഞെടുപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]