
‘മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ഓപ്പറേഷൻ സിന്ദൂറിനെ മമത എതിർത്തു, അമ്മമാരും സഹോദരിമാരും പാഠം പഠിപ്പിക്കും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊൽക്കത്ത ∙ മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ഓപ്പറേഷൻ സിന്ദൂറിനെയും വഖഫ് ഭേദഗതി നിയമത്തെയും എതിർക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി . മുർഷിദാബാദിൽ അടുത്തിടെ നടന്ന കലാപങ്ങൾ സംസ്ഥാനം സ്പോൺസർ ചെയ്തതാണെന്നും കൊൽക്കത്തയിൽ നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘‘മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ, മമത ദീദി എതിർത്തു. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ ഈ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും അപമാനിക്കുകയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരും മുഖ്യമന്ത്രിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരു പാഠം പഠിപ്പിക്കും’’ – അമിത് ഷാ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് മമത ബാനർജി അടുത്തിടെ ആരോപിച്ചിരുന്നു.
‘‘മുർഷിദാബാദ് കലാപം സർക്കാർ സ്പോൺസർ ചെയ്തതായിരുന്നു. മുർഷിദാബാദ് കലാപസമയത്ത് ബിഎസ്എഫിനെ വിന്യസിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർബന്ധിച്ചുകൊണ്ടിരുന്നു. പക്ഷേ അക്രമം തുടരുന്നതിനായി തൃണമൂൽ കോൺഗ്രസ് സർക്കാർ അത് അനുവദിച്ചില്ല.
മമത ബാനർജി പ്രീണന രാഷ്ട്രീയത്തിനായി നിയമത്തിന് എതിരാണ്. ബംഗ്ലദേശിൽ നിന്നുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തിന് തൃണമൂൽ കോൺഗ്രസ് സൗകര്യമൊരുക്കുകയാണ്. ബംഗ്ലദേശികൾക്കായി മമത ബാനർജി ബംഗാളിന്റെ അതിർത്തികൾ തുറന്നുകൊടുത്തു. അവർക്ക് ഒരിക്കലും നുഴഞ്ഞുകയറ്റം തടയാൻ കഴിയില്ല. ബിജെപിക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ’’ – അമിത് ഷാ പറഞ്ഞു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബിഎസ്എഫിന് ആവശ്യമായ ഭൂമി നൽകിയിട്ടില്ല. സർക്കാർ ബിഎസ്എഫിന് ആവശ്യമായ ഭൂമി നൽകിക്കഴിഞ്ഞാൽ, ഞങ്ങൾ നുഴഞ്ഞുകയറ്റം തടയും. എന്നാൽ, ബംഗാളിലെ ഭരണകക്ഷി ഒരിക്കലും ബിഎസ്എഫിന് ഭൂമി നൽകില്ല, കാരണം അധികാരത്തിൽ തുടരാൻ നുഴഞ്ഞുകയറ്റം തുടരണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.