
തോൽപെട്ടി നായ്ക്കട്ടി പാലത്തിൽ അപകടം പതിവാകുന്നു; പാലം നവീകരിക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ ദേശീയ പാതയിലും ബാവലി–മൈസൂരു പാതയിലും രാത്രികാല യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ വയനാടിന് കർണാടകയുമായി രാത്രിയിൽ ബന്ധപ്പെടാനുള്ള ഏക മാർഗമായ തോൽപെട്ടി–കുട്ട റോഡിലെ നായ്ക്കട്ടി പാലത്തിൽ അപകടം പതിവാകുന്നു. ഞായറാഴ്ച രാത്രിയാണ് ഇവിടെ അവസാനമായി അപകടം ഉണ്ടായത്. കോട്ടിയൂർ അമ്പലത്തിൽ ദർശനം കഴിഞ്ഞ് കർണാടകയിലേക്ക് പോകുന്നവർ സഞ്ചരിച്ച കാറാണ് പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞത്.
6 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടം നടന്ന അതേ സമയം തന്നെ ഒരു ബസ് അതിലേ കടന്ന് പോയതിനാലാണ് ആളപായം ഒഴിവായത്. തോട്ടിലെ വെള്ളത്തിൽ താഴ്ന്നുപോയ കാറിൽ സീറ്റ് ബെൽറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയിനെ (28 ) സുഹൃത്തുക്കളെയും, കർണാടക ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ് അതിസാഹസികമായി രക്ഷിച്ചത്. അടിയൊഴുക്കുള്ള തോട്ടിൽ നിന്നും കാറിൽ കുടുങ്ങിയവരെ കാറിന്റെ ചില്ലു തകർത്ത് രക്ഷിക്കുന്നതിന് ഇടയിൽ തൊണ്ടർനാട് സ്വദേശികളായ മൂവക്കൻ റഹീസ്, മാന്തോണി നിസാമുദ്ദീൻ എന്നിവർക്കും പരുക്കുപറ്റി.
വീതി ഇല്ലാത്ത ഈ പാലം അന്തർ സംസ്ഥാന പാതയിലെ അപകട സാധ്യത ഏറെയുള്ള ഭാഗമാണ്. കൈവരി തകർന്ന പാലത്തിൽ നിന്നും ഒട്ടേറെ വാഹനങ്ങളാണ് തോട്ടിൽ വീണിട്ടുള്ളത്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവനുകൾ നഷ്ടമാകാത്തത്. ഇവിടം സ്ഥിരം അപകടം നടക്കുന്നതിനാൽ മതിയായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.