
നഷ്ടപ്പെട്ട വിവാഹ മോതിരം തേടിയെത്തി; തൊഴിലുറപ്പ് തൊഴിലാളികളിലൂടെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുള്ളൻകൊല്ലി ∙ കടമാൻതോട്ടിലെ തടയണയിൽ നഷ്ടപ്പെട്ട വിവാഹമോതിരം നാലരക്കൊല്ലത്തിനുശേഷം ഉടമയായ അധ്യാപകനെ തേടിയെത്തി. പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കാരായ വീട്ടമ്മമാർക്കാണ് ചെളിയിലാണ്ടു കിടന്ന മോതിരം ലഭിച്ചത്. ഒരാഴ്ചയിലേറെ അവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്താനായത്. മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂൾ അധ്യാപകൻ മങ്കടപ്ര ആന്റണിയുടെ വിവാഹമോതിരമാണ് തോട്ടിൽ നഷ്ടമായത്. നീന്തൽ പഠിപ്പിക്കുന്ന തടയണയിൽ കൂട്ടുകാരനോടൊപ്പം നീന്താൻ പോയപ്പോഴാണ് മോതിരം നഷ്ടമായത്. വിവാഹ മോതിരമാണെന്നു വ്യക്തമായതോടെയാണ് ഉടമയെ കണ്ടെത്താനുള്ള ശ്രമം എളുപ്പമായത്.
പഞ്ചായത്ത് അംഗം വഴി സമൂഹമാധ്യമങ്ങളിൽ അറിയിപ്പു നൽകി കാത്തിരിക്കുമ്പോഴാണ് അന്ന് ഒപ്പം നീന്താനുണ്ടായിരുന്ന സുഹൃത്ത് മുഖേന വിവരം ആന്റണി അറിയുന്നത്. കഴിഞ്ഞദിവസം തൊഴിലാളികളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജിസ്റ മുനീർ ആന്റണിക്ക് മോതിരം കൈമാറി. പഞ്ചായത്ത് സെക്രട്ടറി ഡി.തദയൂസ്, ഓവർസീയർ റീജ, എഡിഎസ്, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളെ അഭിനന്ദിച്ചു. തടയണയിലെ ചെളി കോരിമാറ്റി വൃത്തിയാക്കുന്നതിനിടെയാണ് ഇവർക്ക് മോതിരം ലഭിച്ചത്.