
കനത്ത മഴയിൽ ദേശീയപാത നിർമാണത്തിനായി എത്തിച്ച ചെമ്മണ്ണ് മഴയിൽ ഒഴുകിയെത്തി ‘കുള’മായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേറ്റുവ ∙ ദേശീയപാത നിർമാണത്തിനായി എത്തിച്ച ചെമ്മണ്ണ് മഴയിൽ ഒഴുകിയെത്തി ‘കുള’മായി. പ്രദേശത്തെ വീടുകളിലേക്കും റോഡിലേക്കും യാത്ര ചെയ്യാൻ കഴിയാത്ത രൂപത്തിലാണ് ചെമ്മണ്ണ് കലർന്ന ചെളിവെള്ളം സർവീസ് റോഡിൽ കെട്ടിക്കിടക്കുന്നത്. കാൽനടയാത്രികർക്കും വാഹനങ്ങൾക്കും റോഡിലൂടെ പോകാൻ തടസ്സമാണ്. നാട്ടുകാരുടെ പരാതിയിൽ എൻഎച്ച് അധികൃതർ ചെമ്മണ്ണ് നാളുകൾക്ക് മുൻപ് നീക്കം ചെയ്തെങ്കിലും കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വീണ്ടും റോഡിലേക്ക് ഒഴുകിയെത്തി.
നനഞ്ഞ് കുതിർന്ന് ജില്ല
തൃശൂർ ∙ കാലവർഷപ്പെയ്ത്തിൽ അടിമുടി നനഞ്ഞ് ജില്ല. കേരളത്തിൽ കാലവർഷം സ്ഥിരീകരിച്ച 24 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 375% മഴയാണ് അധികമായി ലഭിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിൽ ശരാശരി 66.2 മില്ലിമീറ്റർ മഴയാണ് സാധാരണ ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ ലഭിച്ചത് 314.6 മില്ലിമീറ്റർ മഴയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിലുള്ള അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ജില്ലയിലെ 7 താലൂക്കുകളുടെ പരിധിയിലും ഇന്നലെ ഇടവിട്ടു മഴ ലഭിച്ചു. മഴയുടെ ശരാശരി അളവ്: 47 മില്ലിമീറ്റർ.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ചാലക്കുടി (88.2 മില്ലിമീറ്റർ), ഇരിങ്ങാലക്കുട (57), വെള്ളാനിക്കര (55), വടക്കാഞ്ചേരി (44.4) കുന്നംകുളം (41.1), കൊടുങ്ങല്ലൂർ (40), ഏനാമാക്കൽ (36.6) എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചു. മഴയിലും ശക്തമായ കാറ്റിലും ഇന്നലെ 6 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി. 4 ദുരിതാശ്വാസ ക്യാംപുകളിലായി ആകെ 37 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നും നാളെയും മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുമായി ഓറഞ്ച് അലർട്ടും നാളെ ശക്തമായ മഴയ്ക്കു സാധ്യതയുമായി യെലോ അലർട്ടും കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.