
പെരുമ്പിലാവ് ∙ മുട്ടിപ്പാലം പദ്ധതി പാതിവഴിയിൽ നിലച്ചതോടെ ഒറ്റപ്പിലാവ് മേഖലയിലെ നെൽക്കൃഷി പ്രതിസന്ധിയിൽ. നിലവിലുണ്ടായിരുന്ന പാലവും തടയണയും പൊളിച്ചു കളഞ്ഞിരുന്നു.
എന്നാൽ പുതിയതു നിർമിക്കാനുള്ള ഒരുക്കങ്ങളൊന്നും ഇതുവരെ തുടങ്ങിയിട്ടുമില്ല. 2 കോടി രൂപ ചെലവിട്ടു ഒറ്റപ്പിലാവ് മുട്ടിപ്പാലം റഗുലേറ്റർ കം ബ്രിജ് ആയി പുനർനിർമിക്കാനും തണത്തറ മുതൽ മുട്ടിപ്പാലം വരെയുള്ള 1.15 കിലോ മീറ്റർ തോടിന്റെ ആഴവും വീതിയും കൂട്ടി നവീകരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മഴക്കാലം വരും മുൻപു പ്രധാന ജോലികൾ തീർക്കുമെന്നായിരുന്നു പ്രതീക്ഷ.
തണത്തറ തോട്ടിൽ നിറയുന്ന മഴവെള്ളം തടയണ ഉപയോഗിച്ചു കെട്ടിനിർത്തി മുണ്ടകൻ കൃഷിക്ക് ഉപയോഗിക്കുകയാണ് ചെയ്യുക. തടയണ പോയതോടെ തോട്ടിലെ വെള്ളം പ്രധാന തോട്ടിലേക്ക് ഒഴുകിപ്പോകുകയാണ്.
ഇപ്പോൾ പെയ്യുന്ന വെള്ളം നഷ്ടപ്പെടുന്നതു പ്രശ്നമല്ല. എന്നാൽ ഈ മാസം അവസാനം മുതൽ പെയ്യുന്ന മഴവെള്ളം ശേഖരിക്കേണ്ടത് അടുത്ത മുണ്ടകൻ കൃഷിക്ക് അത്യന്താപേക്ഷിതമാണ്.
കടവല്ലൂർ, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള താഴാപ്പുറം പാടം, പുറ്റിങ്ങൽ പാടം, കാക്കശ്ശേരി പാടം എന്നീ പാടശേഖരങ്ങളിലെ 400 ഏക്കറോളം നെൽക്കൃഷി നിലനിൽക്കുന്നത് തണത്തറ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ്.
താൽക്കാലിക തടയണയെങ്കിലും നിർമിച്ച് രണ്ടാം വിളയ്ക്കുള്ള വെള്ളം കണ്ടെത്തണമെന്നാണു കർഷകരുടെ ആവശ്യം.പദ്ധതിയുടെ ഭാഗമായി നടത്തിയ തോടു നവീകരണവും പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ലെന്നും കർഷകർക്ക് ആക്ഷേപമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]