
മഴ: കണ്ടെയ്റുകളിൽ നിന്നു പ്ലാസ്റ്റിക് ഗ്രാന്യൂൾ നീക്കം മന്ദഗതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കണ്ടെയ്റുകളിൽ നിന്നു തീരത്ത് അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഗ്രാന്യൂൾ നീക്കം ചെയ്യുന്ന പ്രവർത്തനം കനത്ത മഴയെ തുടർന്ന് ഇന്നലെ മന്ദഗതിയിലായി. ശക്തമായ തിരയടിയിൽ ബീച്ചുകളിലും തീരപ്രദേശത്തും നിറഞ്ഞ പ്ലാസ്റ്റിക് ഗ്രാന്യൂളുകൾക്ക് മേൽ മണൽ വന്ന് മൂടുകയും ചെയ്തു. ഇത് നീക്കം ചെയ്യുന്നത് ദുഷ്കരമായ പ്രവർത്തനമായി മാറും. തിരയിൽ ഗ്രാന്യൂളുകൾ കടലിലേക്കും തിരികെ ഒഴുകി പോകുന്നുണ്ട്. ഇതും വലിയ ഭീഷണി സൃഷ്ടിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നഗരസഭയിലെ ശുചീകരണ തൊഴിലാളികളും സിവിൽ ഡിഫൻസ് പ്രവർത്തകരും മറ്റു സന്നദ്ധപ്രവർത്തകരും കഴിഞ്ഞ ദിവസം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും കനത്ത മഴയാണ് ഇന്നലെ പ്രവർത്തനങ്ങൾ വൈകിപ്പിച്ചത്. ശേഖരിച്ച ഗ്രാന്യൂളുകൾ ചാക്കുകളിലേക്കു മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. പള്ളിത്തുറ ബീച്ചിൽ ഗ്രാന്യൂൾ നീക്കം ആരംഭിച്ചിട്ടില്ല.
തുമ്പ ദേവാലയത്തിനു സമീപവും വേളി പൊഴിയിലും മണ്ണിൽ ഉറച്ച കണ്ടെയ്നർ ഭാഗം മണ്ണിൽ ഉറച്ചു കിടക്കുകയാണ്. തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ നിന്നുള്ള പ്ലാസ്റ്റിക്, തടി, പേപ്പർ ശകലങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ഡ്രോൺ വഴിയുള്ള നിരീക്ഷണം വിഴിഞ്ഞം മേഖലയിൽ പൂർത്തിയായി. ജില്ലയിൽ നിന്ന് ശേഖരിക്കുന്ന കണ്ടെയ്നർ ഭാഗങ്ങളും മറ്റു വസ്തുക്കളും മലിനീകരണ നിയന്ത്രണ ബോർഡ് ഏറ്റെടുക്കും.
‘സഹായം നാമമാത്രം’
കപ്പലപകടം മൂലം തൊഴിൽ നഷ്ടമായ മത്സ്യത്തൊഴിലാളികൾക്കു നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. പ്രശ്നത്തെ ലഘൂകരിച്ച് 1000 രൂപയും 6 കിലോ അരിയും പ്രഖ്യാപിച്ച സർക്കാരിന്റെ നടപടി മേഖലയെ അവഗണിക്കുന്നതാണെന്നു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ചൂണ്ടിക്കാട്ടി. 4 ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കു മാത്രം നാമമാത്രമായ സഹായം പ്രഖ്യാപിച്ച് കപ്പൽ കമ്പനിയെ രക്ഷിക്കാനുള്ള നീക്കമാണു നടക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിലും ജനറൽ സെക്രട്ടറി എം.പി.അബ്ദുൽറാസിക്കും ചൂണ്ടിക്കാട്ടി.