
സിദ്ധാർഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം: കമ്മിഷന് എതിരെ സർക്കാർ നാളെ ഹൈക്കോടതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിന് ഇരയായി മരിച്ച വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണു വാദം കേൾക്കുന്നത്. സർക്കാർ നടപടിയെടുക്കാത്തതിനെ തുടർന്ന് 8% പലിശസഹിതം തുക കൈമാറാൻ മനുഷ്യാവകാശ കമ്മിഷൻ രണ്ടാമതും ഉത്തരവിട്ടിരുന്നു.2 ഉത്തരവുകളും സർക്കാർ അവഗണിച്ചതോടെ, അടിയന്തരമായി പണം കൈമാറിയ ശേഷം ജൂലൈ 10 ന് ചീഫ് സെക്രട്ടറിയോടു നേരിട്ടു ഹാജരാകാനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുകൾ പാടേ റദ്ദാക്കണമെന്നാണു സർക്കാരിന്റെ വാദം.ഇടതു സഹയാത്രികരായ വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്നാണ് സിദ്ധാർഥനു ജീവൻ നഷ്ടമായതെന്നും കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണു ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയത്.2024 മാർച്ച് 3ന് നൽകിയ പരാതിയിൽ 7 ലക്ഷം രൂപ 6 ആഴ്ചയ്ക്കുള്ളിൽ നൽകാനായിരുന്നു ഉത്തരവ്.