
ബോട്ടും ബാർജും ഇപ്പോൾ കണ്ടെയ്നറും; മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴക്കൂട്ടം ∙ തുമ്പ തീരത്ത് ഉറച്ച ബാർജും ഓഖി ബോട്ടും കണ്ടെയ്നറുകളും മത്സ്യ തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നു. ഓഖി സമയത്ത് നിന്ത്രണം വിട്ട് സെന്റ് ആൻഡ്രൂസ് കടപ്പുറത്തു ഉറച്ച എറണാകുളം സ്വദേശിയുടെ ബോട്ട് ഉയർത്താൻ ആകാത്തതിനാൽ അവിടെ തന്നെ ഉപേക്ഷിച്ചു. ഒരു വർഷത്തിനു ശേഷം ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ കപ്പലിന്റെ ഒരു ഭാഗം തുമ്പയിൽ എത്തി കടൽതീരത്ത് തീരത്ത് ഉറച്ചു.
വർഷങ്ങളായി ഈ ബോട്ടിന്റെ ഭാഗം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയാണ്. അതിനിടയിൽ മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്തേക്കു കെട്ടി വലിച്ചു കൊണ്ടു പോയ ബാർജിന്റെ ഉരുക്ക് വടം പൊട്ടി തുമ്പ തീരക്കടലിൽ പകുതിയും മുങ്ങിയ നിലയിലുണ്ട്. ഇതിനു പുറമേയാണു കണ്ടെയ്നർ തീരത്തോട് ചേർന്ന് മണലിൽ ഉറച്ചത്. ഈ മേഖലയിൽ കമ്പവലയിട്ട് മീൻ പിടിക്കുന്ന ഒട്ടേറെ മത്സ്യത്തൊഴിലാളികളുണ്ട്. അവർക്ക് ഈ മേഖലയിൽ മത്സ്യ ബന്ധനം നടത്താനാവാത്ത സ്ഥിതിയാണ്.