തിരുവനന്തപുരം∙ സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതിന്റെ പേരിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം രണ്ടാം വർഷ പി.ജി വിദ്യാർഥിനിയായിരുന്ന എ.ജെ.ഷഹ്നയുടെ ആത്മഹത്യ കേസിലാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ എം. സലാഹുദ്ദീനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
മലയിൻകീഴ് മാറനല്ലൂർ സ്വദേശിനി ദിവ്യയെയും മകൾ ഒന്നര വയസ്സുള്ള ഗൗരിയെയും കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ ഇരട്ട
കൊലക്കേസിലും സലാഹുദ്ദീനാണ് പ്രത്യേക പ്രോസിക്യൂട്ടർ. ഇദ്ദേഹം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതിക്ക് വധ ശിക്ഷയാണ് കോടതി വിധിച്ചത്.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന കാലയളവിൽ 40 തിലേറെ കേസുകളിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് ഉറപ്പ് വരുത്തിയിരുന്നു.
ഡോ.ഷഹ്നയുടെ സഹപ്രവർത്തകനും പി.ജി അസോസിയേഷൻ ഭാരവാഹിയും കൊല്ലം കരുനാഗപ്പള്ളി മീൻമുക്ക് മദ്രസക്ക് സമീപം ഇടയില വീട്ടിൽ ഡോ. ഇ.എ.
റുവൈസാണ് കേസിലെ പ്രതി. ഇയാളുമായി പ്രണയത്തിലായിരുന്ന ഷഹ്നയെ വിവാഹം ചെയ്യുന്നതിന് 150 പവൻ സ്വർണവും ഒരേക്കർ സ്ഥലവും ബിഎംഡബ്ല്യു കാറുമാണ് സ്ത്രീധനമായി റുവൈസിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്നാണ് ഷഹ്നയുടെ വീട്ടുകാരുടെ പരാതി.
സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഒരു കോടി രൂപയും ബിഎംഡബ്ല്യൂവും തന്നാൽ ഞാൻ കെട്ടിക്കോളാമെന്ന റുവൈസിന്റെ പരിഹാസമാണ് ഷഹ്നയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉയർന്ന അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് ഷഹ്ന ആത്മഹത്യ ചെയ്തത്.
2023 ഡിസംബർ നാലിന് രാത്രിയിൽ ഷഹ്നയെ മെഡിക്കൽ കോളജിനടുത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനം നൽകാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.
ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

