
തിരക്ക്: പരശുറാം, പാലരുവി ഉൾപ്പെടെ 9 ട്രെയിനുകളിൽ അധിക കോച്ചുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചതായി തിരുവനന്തപുരം ഡിആർഎം ഡോ.മനീഷ് ധപ്ല്യാൽ പറഞ്ഞു. 2 വന്ദേഭാരത് ട്രെയിനുകളിലും ഒക്യുപൻസി 150 ശതമാനത്തിനു മുകളിലാണ്. കോച്ചുകൾ കൂട്ടിയതോടെ പ്രതിദിനം ആയിരത്തോളം ടിക്കറ്റുകൾ കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിൽ അധികമായി ലഭ്യമാക്കിയിട്ടുണ്ട്. പരശുറാം, പാലരുവി ഉൾപ്പെടെ 9 ട്രെയിനുകളിൽ അധിക കോച്ചുകൾ നൽകി. വഞ്ചിനാട് എക്സ്പ്രസിലും വൈകാതെ കോച്ചുകളുടെ എണ്ണം കൂട്ടും.
തിരുവനന്തപുരം–കൊല്ലം, തിരുവനന്തപുരം–നാഗർകോവിൽ, നിലമ്പൂർ–കോട്ടയം, നാഗർകോവിൽ–കോട്ടയം, ആലപ്പുഴ–കൊല്ലം, കോട്ടയം–കൊല്ലം തുടങ്ങിയ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12ൽ നിന്ന് 14 ആക്കി. അമൃത് ഭാരത് പദ്ധതിയിൽ വൈകാതെ 5 സ്റ്റേഷനുകൾ കൂടി നവീകരണം പൂർത്തിയാക്കി തുറക്കും. തിരുവനന്തപുരം സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിച്ചത് കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുമെന്നും ഡിആർഎം പറഞ്ഞു.
ഹൈദരാബാദ്–കൊല്ലം: സ്പെഷൽ സർവീസ്
തിരുവനന്തപുരം ∙ ഹൈദരാബാദ്–കൊല്ലം റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ് തുടങ്ങി. 07193 ഹൈദരാബാദ്–കൊല്ലം സ്പെഷൽ ശനിയാഴ്ചകളിൽ രാത്രി 11.10ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ (07194) തിങ്കളാഴ്ചകളിൽ രാവിലെ 10.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ചൊവ്വ വൈകിട്ട് 5.30ന് ഹൈദരാബാദിലെത്തും. 18 സ്ലീപ്പർ, 2 സെക്കൻഡ് എസി, 2 തേഡ് എസി എന്നിങ്ങനെയാണു കോച്ചുകൾ. സേലം, കാട്പാടി, തിരുപ്പതി, ഗുണ്ടൂർ വഴിയാണു സർവീസ്. കേരളത്തിലെ സ്റ്റോപ്പുകൾ: ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്.