നാട്ടുകാര്‍ പണിതുനല്‍കുന്ന വീടിന്റെ കുടിവെള്ള കണക്ഷന് വിച്ഛേദിച്ചു; ജലഅതോറിറ്റി ജീവനക്കാരന് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വട്ടിയൂര്‍ക്കാവില്‍ നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കുന്ന വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്, നടപടിക്രമങ്ങള്‍ പാലിക്കാതെ വിച്ഛേദിച്ച ജീവനക്കാരനെതിരെ നടപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്. അരുണ്‍ദാസ് എന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജലഅതോറിറ്റി എംഡി ജീവന് ബാബുവിന് നിര്‍ദേശം നല്കി. സമൂഹമാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.
പഴയ വീട് പൊളിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന് 640 രൂപയുടെ ബില്‍ എത്തിച്ച ശേഷം വെള്ളത്തിന്റെ കണക്ഷന് വിച്ഛേദിക്കുകയായിരുന്നു. രോഗിയായ ഗൃഹനാഥനും മകളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം വീട്ടമ്മ കൂലിപ്പണി ചെയ്തു കിട്ടുന്ന തുകയാണ്. ഇവരുടെ അവസ്ഥ കണ്ടാണ് നാട്ടുകാര്‍ അടച്ചുറപ്പുള്ള വീട് വച്ചു നല്കാന് മുന്‍കൈയെടുത്തത്. ഇതിനിടെ ജലഅതോറിറ്റി ജീവനക്കാരന് സ്വീകരിച്ച നടപടി വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഗാര്‍ഹിക കണക്ഷന്, നിര്‍മാണത്തിനായുള്ള സ്പെഷല്‍ കണക്ഷനിലേക്ക് മാറ്റിയില്ല എന്ന കാരണം പറഞ്ഞാണ് നോട്ടിസ് പോലും നല്‍കാതെ വിച്ഛേദിച്ചത്. കുടിവെള്ളം വിച്ഛേദിക്കും മുന്‍പ് രേഖാമൂലം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി. എന്നാല്‍ ബില്‍ അടയ്ക്കാതെ കുടിശിക വരുത്തുന്നവര്‍ക്ക് മുന്‍കൂറായി പ്രത്യേകമായി നോട്ടിസ് നല്‍കേണ്ടതില്ല. ബില്ലില്‍ തന്നെ കുടിശിക വരുത്തിയാല്‍ കണക്ഷന് വിച്ഛേദിക്കും എന്ന മുന്നറിയിപ്പ് നല്കുന്നതു കൊണ്ടാണിത്.