
വിതുര ∙ കഴുത്തിനു പിന്നിലേറ്റ ശക്തമായ അടിയാണ് ചേന്നൻപാറ സ്വദേശി പ്രേമൻ നായരുടെ(58) മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടും പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുന്നില്ലെന്ന് ബന്ധുക്കൾ. സംഭവത്തിൽ സഹോദരി പ്രമീള മുഖ്യമന്ത്രിക്കു പരാതി നൽകി. 9ന് ചേന്നൻപാറയ്ക്ക് സമീപമാണ് പ്രേമനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം 28 ന് വെള്ളനാട്ട് പ്രമീളയുടെ വീട്ടിൽ കൊണ്ടു വന്നെങ്കിലും പിറ്റേന്നു മരിച്ചു.
അടിച്ച സംഭവത്തിന് ദൃക്സാക്ഷി ഉണ്ടെന്നും പ്രേമന്റെ സുഹൃത്തുക്കൾ പറഞ്ഞതിനെത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ഇതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. മുറിവുകളും അടിയും ഇടിയുമേറ്റ ചതവുകളും പാടുകളും ഉണ്ടെന്ന് റിപ്പോർട്ടിലുണ്ട്. എന്നിട്ടും ഇതുവരെ കൊലപാതക കേസ് എടുക്കാത്തത് ദുരൂഹമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
അന്വേഷണം നടക്കുകയാണെന്നു ഡിവൈഎസ്പി കെ.എസ്.അരുൺ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]