
വിതുര∙ റോഡ് പണിയുടെ ഭാഗമായി പൊളിച്ചു നീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമിയ്ക്കാൻ കഴിയാതെ വന്നതോടെ കൊപ്പം ജംക്ഷനിൽ യാത്രക്കാർ പെരു വഴിയിൽ. കടുത്ത വെയിലും മഴയും സഹിച്ച് ബസ് കാത്ത് നിൽക്കേണ്ട
സ്ഥിതിയാണ് യാത്രക്കാർക്ക്. അല്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിലും മുന്നിലുമായി ബസ് കാത്ത് നിൽക്കേണ്ട
സ്ഥിതിയാണ്. മഴ പെയ്താൽ പല കടകളുടെയും മുന്നിൽ ഒതുങ്ങുകയല്ലാതെ വേറെ വഴിയില്ല. വിതുര ഗവ: യുപിഎസ്, വിച്ച്എസ്എസ്, താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫിസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ്, മൃഗാശുപത്രി, സബ് ട്രഷറി ഉൾപ്പെടെ സമീപത്ത് ആയതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതു ഒരു ബുദ്ധിമുട്ടാണ്.
വിദ്യാർഥികൾ അടക്കം ഒട്ടേറെ പേരാണ് വൈകുന്നേരങ്ങളിൽ ഇവിടെ ബസ് കാത്ത് നിൽക്കുന്നത്.
മഴ പെയ്തു കഴിഞ്ഞാൽ നനഞ്ഞ് കുതിരാതെ ബസ് കയറാൻ പറ്റില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. പാലോട്, നന്ദിയോട്, പെരിങ്ങമ്മല, ഇക്ബാൽ കോളേജ്, ചെറ്റച്ചൽ, തെന്നൂർ, ആനപ്പെട്ടി, മരുതുംമൂട്, പുളിച്ചാമല, ജവാഹർ നവോദയ, കാലൻകാവ് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കൊപ്പം ജംക്ഷനിലാണ് പ്രധാനമായും ബസ് കാത്ത് നിൽക്കുന്നത്.കൊപ്പത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ 2023 ൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും 3.75 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും അനുയോജ്യമായ സ്ഥലം ഏറ്റെടുക്കാൻ കഴിയാതെ വന്നതോടെ പദ്ധതി നടപ്പിലായില്ല.
തടസ്സങ്ങൾ നീക്കി കാത്തിരിപ്പ് കേന്ദ്രം യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]