
‘ ഇതൊരു തുടക്കം മാത്രം, വിഴിഞ്ഞം ഇനിയും വളരും… ‘; പ്രകീർത്തിച്ച് മലയാളി ക്യാപ്റ്റൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം∙‘ ഇതൊരു തുടക്കം മാത്രം.വിഴിഞ്ഞം ഇനിയും വളരും… വെൽ പ്ലാന്ഡ് പോർട്ട് ആണിത് .’.പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നിന്റെ കപ്പിത്താനായ മലയാളി. എംഎസ്സി ഐറിന ക്ലാസിലുൾപ്പെട്ട ‘മിഷേൽ കപ്പെല്ലിനി ’ എന്ന കപ്പൽ കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് അടുത്തത്. ഇതിന്റെ ക്യാപ്റ്റൻ ആണ് മിൽട്ടൺ ജേക്കബ്(54). തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശിയായ ഇദ്ദേഹം വിഴിഞ്ഞം തുറമുഖത്ത് ഇതാദ്യം. സ്വന്തം നാട്ടിലെ വലിയ തുറമുഖത്ത് കപ്പലോടിച്ച് ആദ്യമെത്തിയത് ഏറെ സന്തോഷമേകിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ വിവിധ തുറമുഖങ്ങളിൽ പോകാനായിട്ടുണ്ടെങ്കിലും സുരക്ഷിതമായ തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തേത്തെന്ന് അദ്ദേഹം പറഞ്ഞു.
മിൽട്ടൺ
ജേക്കബ്.
കപ്പൽ വളരെ അനായാസമായി ഇവിടെ എത്തിക്കാനായി എന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ ഇവിടെ വച്ചു കാണാമെന്നു കരുതിയിരുന്നു. കുടുംബത്തൊടൊപ്പം കൂടാൻ ഇനി 20 ദിവസം കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ:ഡോ.റിനി മിൽട്ടൺ നാട്ടിൽ ഹോമിയോ ഡോക്ടറാണ്. ഓസ്ട്രേലിയയിൽ മാസ്റ്റേഴ്സ് ഇൻ മെറ്റീരിയൽ സയൻസ് വിദ്യാർഥി കെവിൻ മിൽട്ടൺ മകനാണ്. മകൾ എട്ടാം ക്ലാസ് വിദ്യാർഥിനി റേച്ചേൽ മിൽട്ടൺ. ക്യാപ്റ്റൻ മിൽട്ടൺ ജേക്കബിനെ കൂടാതെ കണ്ണൂർ സ്വദേശിയായ ജൂനിയർ എൻജിനീയർ പത്മനാഭനാണ് കപ്പലിലെ മറ്റൊരു മലയാളി സാന്നിധ്യം. ആകെ 26 അംഗ ക്രൂവിൽ ഒരു റഷ്യൻ സ്വദേശി ഒഴികെ ശേഷിച്ചവരെല്ലാം ഇന്ത്യാക്കാരാണ്. കണ്ടെയ്നർ നീക്കം പൂർത്തിയാക്കി ഇന്നു ഘാനയിലേക്ക് മടങ്ങും. അവിടെ എത്തിയ ശേഷം ക്യാപ്റ്റൻ ജന്മനാട്ടിലേക്ക് തിരിക്കും.