തിരുവനന്തപുരം ∙ 2020 ലെ സീറ്റ് നില ഇരട്ടിയാക്കുമെന്ന, തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ യുഡിഎഫ് പ്രഖ്യാപനം വിഴിഞ്ഞത്ത് യാഥാർഥ്യമായി. കോർപറേഷൻ വിഴിഞ്ഞം വാർഡ് തിരഞ്ഞെടുപ്പിൽ 83 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി കെ.എച്ച്.സുധീർ ഖാൻ വിജയിച്ചതോടെ കോർപറേഷനിലെ യുഡിഎഫ് അംഗങ്ങളുടെ എണ്ണം 20 ആയി.
2020 – 2025 കാലയളവിൽ 10 അംഗങ്ങൾ മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്. 10 വർഷങ്ങൾക്കു ശേഷം യുഡിഎഫ് വാർഡ് തിരിച്ചുപിടിച്ചു എന്ന പ്രത്യേകതയുമുണ്ട്.
2020 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് കാര്യമായി വർധിപ്പിക്കാൻ കഴിഞ്ഞെന്ന് എൻഡിഎ മുന്നണിക്ക് ആശ്വസിക്കാം.
എന്നാൽ കോർപറേഷൻ ഭരണം പോയതിനു പിന്നാലെ സിറ്റിങ് വാർഡ് കൈവിട്ട ആഘാതത്തിലാണ് എൽഡിഎഫ്. 13,307 വോട്ടർമാരിൽ 8912 പേരാണ് വിഴിഞ്ഞത്ത് വോട്ട് രേഖപ്പെടുത്തിയത്.
ഇതിൽ 2902 വോട്ടുകൾ സുധീർ ഖാൻ നേടി. സിപിഎം സ്ഥാനാർഥി എൻ.നൗഷാദിന് 2819 വോട്ടും ബിജെപിയുടെ സർവശക്തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു. എൽഡിഎഫ് വിമതനായി മത്സരിച്ച മുൻ സിപിഎം കൗൺസിലർ എൻ.എ.റഷീദ് 118 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് വിമതൻ യൂത്ത് കോൺഗ്രസ് മുൻ നേതാവ് ഹിസാൻ ഹുസൈൻ 494 വോട്ടുകൾ നേടി.
കേരള കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും 65 വോട്ടുകൾ മാത്രമേ നേടിയുള്ളൂ. വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.
ഇക്കുറി മൂന്നാം സ്ഥാനത്തായെങ്കിലും 2020 ലെ നില മെച്ചപ്പെടുത്താനായെന്നു പാർട്ടിക്ക് ആശ്വസിക്കാം. 2020ൽ 316 വോട്ടുകൾ മാത്രമാണു ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത്. കൗൺസിലിൽ കോൺഗ്രസ് അംഗബലം വർധിപ്പിച്ചതോടെ എൽഡിഎഫും യുഡിഎഫും തമ്മിലെ സീറ്റുകളുടെ വ്യത്യാസം 9 ആയി.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് വിഴിഞ്ഞത്തു തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.
കോർപറേഷനിലെ കക്ഷിനില
ആകെ വാർഡ് 101
ബിജെപി– 50
എൽഡിഎഫ്– 29
യുഡിഎഫ്– 20
സ്വതന്ത്രർ– 2
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

