
കാപ്പ – പോക്സോ പ്രതിയെ തേടി പൊലീസ്; പിടിയിലായത് 3 പേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോത്തൻകോട് ∙ കാപ്പ – പോക്സോ കേസ് പ്രതി നെടുമങ്ങാട് വാളിക്കോട് സ്വദേശി അനന്തപത്മനാഭനെ തേടിയെത്തിയ നെടുമങ്ങാട് പൊലീസിന്റെ വലയിലായത് മൂന്നു പേർ. പോത്തൻകോട് ഇടത്താട് കൃഷ്ണകൃപയിൽ രാംവിവേക് (34) ,കടയ്ക്കാവൂർ തിട്ടയിൽ വീട്ടിൽ അപ്പൂസ് എന്ന അബിൻ (26), ശ്രീകാര്യം സ്വദേശി ഋഷി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനന്തപദ്മനാഭനെ പിന്നീട് വിതുരയിൽ നിന്നു കസ്റ്റഡിയിലെടുത്തു.
അബിനെയും ഋഷിയെയും രാംവിവേകിന്റെ വീടിന് എതിർ വശത്തായി വിൽക്കാനിട്ടിരുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. വീടു കാണാനെത്തുന്നവർക്ക് സൗകര്യത്തിന് താക്കോൽ മീറ്റർ ബോർഡിൽ വച്ചിരുന്നതു മനസ്സിലാക്കി രാം വിവേക് ഇരുവരെയും അവിടെ താമസിപ്പിക്കുകയായിരുന്നു. രാംവിവേകിനോടൊപ്പം എട്ടുമാസമായി താസിക്കുന്ന യുവതിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
നെടുമങ്ങാട് എസ്എച്ച്ഒ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഇവരെ പിടികൂടിയത്. ഒരു വർഷം മുൻപാണ് രാംവിവേക് ഇടത്താട് വീടുവാങ്ങി താമസം തുടങ്ങിയത്. അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിലെ പ്രധാനിയാണ് അനന്തപത്മനാഭൻ. മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലിട്ടു കൊല്ലാൻ ശ്രമിച്ചതുൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് അബിൻ.
‘നോട്ട് കെട്ടുകൾ, എയർഗൺ’;; എല്ലാം സെറ്റ്!
രാംവിവേകിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500 രൂപയുടെ 30 നോട്ട് കെട്ടുകളും എയർഗണ്ണും ലഹരി വസ്തുക്കളും കണ്ടെടുത്ത പൊലീസ് ഒടുവിൽ പുലിവാൽ പിടിച്ചതുപോലെയായി. സംഭവം പെട്ടെന്നു തന്നെ ന്യൂസ് ചാനലുകളിലൂടെയും സമൂഹ്യമാധ്യമങ്ങളിലുടെയും പ്രചരിച്ചു.
വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് ഇവ സിനിമാ ചിത്രീകരണത്തിനുപയോഗിക്കുന്ന നോട്ടുകെട്ടുകളും കളിതോക്കുമാണെന്ന് മനസ്സിലായത്. തന്റെ അച്ഛൻ കൊണ്ടു വച്ചതാണെന്നും ഷൂട്ടിങ്ങിനുള്ളതാണെന്നും രാംവിവേക് അറിയിക്കാതിരിക്കുകയായിരുന്നു.