
മൂന്നാഴ്ച മുൻപ് ടാറിങ് നടത്തിയ ആഴാകുളം–മുട്ടയ്ക്കാട് റോഡിൽ കുഴികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോവളം∙ ടാറിങ്ങിനു പിന്നാലെ ആഴാകുളം–മുട്ടയ്ക്കാട് റോഡു തകർന്നു കുഴികൾ രൂപപ്പെട്ടു. വർഷങ്ങളായി തകർന്നു കിടന്ന റോഡ് നിരന്തര പരാതികളെ തുടർന്ന് മൂന്നാഴ്ച മുൻപാണ് ടാറിങ് നടത്തിയത്. ടാറിങ് പൂർത്തിയാക്കാത്ത നിലയിലുമാണ്. ടാറിങ് നടത്തിയ പാതയുടെ തുടക്ക ഭാഗത്താണ് രണ്ടു നാൾ മുൻപത്തെ മഴയെത്തുടർന്ന് ടാർ ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത്. മഴ ശക്തമായതോടെ പാതയുടെ ടാറിങ് നടത്തിയ ശേഷിച്ച ഭാഗങ്ങളും തകർന്നു തുടങ്ങി. ഏകദേശം ഒരു കിലോമീറ്ററോളം ദൂരം മാത്രമാണ് ടാറിങ് നടത്തിയത്. ബാക്കി ഭാഗത്ത് ഇനി പണി നടത്തുമോ എന്ന് അറിയില്ലെന്നു നാട്ടുകാർ പറയുന്നു.
രണ്ടു കിലോമീറ്ററോളം വരുന്ന റോഡിന്റെ വശം പൈപ്പ് ലൈൻ സ്ഥാപിക്കാൻ വർഷങ്ങൾക്കു മുൻപ് കുഴിയെടുത്തു എന്ന പേരിൽ ടാറിങ് നടത്തിയിട്ടുണ്ട്. പാത പൂർണ തോതിൽ ടാർ ചെയ്യണമെന്ന ആവശ്യത്തെത്തുടർന്ന് ആദ്യ ഘട്ടത്തിൽ അറ്റകുറ്റപ്പണിക്കായി ഇറക്കിയ സാധനസാമഗ്രികൾ ഉപയോഗിച്ചാണ് റോഡിൽ പൂർണതോതിലുള്ള ടാറിങ് നടത്തിയത്. മെറ്റൽ ഇറക്കി രണ്ടു മാസം കഴിഞ്ഞാണ് പണി നടത്തിയത്. തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്തി റോഡിന്റെ ശേഷിച്ച ഭാഗത്തു കൂടി ടാറിങ് പൂർത്തിയാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥർ
കോവളം∙ആഴാകുളം–മുട്ടയ്ക്കാട് റോഡിന്റെ ടാറിങ് കഴിഞ്ഞ ഭാഗത്തെ തകർച്ച സംബന്ധിച്ച് കെആർഎഫ്ബി ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. നിർമാണത്തിലെ അപാകതയല്ല തകർച്ചയ്ക്കു കാരണമെന്നും ഈ ഭാഗത്തെ മഴവെള്ള കുത്തൊഴുക്കാണ് റോഡ് തകർത്തതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. അറ്റകുറ്റപ്പണി നടത്തി പാതയുടെ ശേഷിച്ച പരമാവധി ദൂരം ടാറിങ് പൂർത്തിയാക്കുമെന്നു അധികൃതർ അറിയിച്ചു.