
വീടും സമ്പത്തും കേഡലിന്റെ അമ്മയ്ക്ക് എഴുതിനൽകി; വിധിച്ച 15 ലക്ഷവും ലഭിച്ചില്ല: പ്രതിയുടെ അമ്മാവൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജയുടെ അമ്മാവനും കേസിലെ ഒന്നാം സാക്ഷിയുമായ നന്തൻകോട് ബെയിൻസ് കോംപൗണ്ട് 115 സുന്ദരഭവനിൽ ജെ.സി.ജോസ്(65) അന്തരിച്ചു. അസുഖബാധിതനായിരുന്നു. കേസിൽ മേയ് 13ന് വിധി വന്നിരുന്നു. സ്വന്തം വീടും സമ്പത്തും കേഡലിന്റെ അമ്മ ജീൻ പത്മയ്ക്ക് ജോസ് എഴുതിനൽകിയിരുന്നു. തന്റെ ചെലവിനായി മാസം 50,000 രൂപ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കേസിൽ നഷ്ടപരിഹാരമായി കോടതി വിധിച്ച 15 ലക്ഷവും ലഭിച്ചില്ല.
അച്ഛനും അമ്മയും സഹോദരിയും ബന്ധുവായ സ്ത്രീയും തൊട്ടടുത്ത വീട്ടിൽ അമ്മാവനുമായിരുന്നു കേഡലിന്റെ കുടുംബം. ഇതിൽ ജോസിനെ ഒഴികെ ബാക്കിയുള്ളവരെ കേഡൽ കൊലപ്പെടുത്തി. ജോസിന് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചിരുന്നു. അത് വേണ്ടെന്നുവച്ചു. അവിവാഹിതനാണ്. രോഗബാധിതനായി വീൽചെയറിൽ കഴിഞ്ഞ ഇദ്ദേഹം വീടും സ്ഥലവും ആവശ്യപ്പെട്ട് ഒട്ടേറെത്തവണ കേഡലിനെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞ ജോസിന്റെ അവസ്ഥ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ജോസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കേഡലിനെ കോടതി ശിക്ഷിച്ചത്.