
ഏനാത്ത് ∙ എംസി റോഡിലെ പാലത്തിന് സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലടയാറിനു കുറുകെയുള്ള പാലത്തിൽ നിന്ന് ആളുകൾ ആറ്റിൽ ചാടി ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ പാലത്തിന് ഉയരത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്നാണ് ആവശ്യം. രണ്ട് മാസം മുൻപ് മനോവൈകല്യമുള്ള ആൾ പൊക്കം കുറഞ്ഞ കൈവരിയിൽ കയറിയിരിക്കുകയും ആറ്റിൽ വീഴുകയും ചെയ്തു.
ഇയാൾ നീന്തി രക്ഷപ്പെട്ടു.
അതിനു മുൻപ് വയോധികൻ പാലത്തിൽ നിന്ന് ആറ്റിൽ ചാടി. ഇന്നലെ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
രാവിലെ പത്തോടെയായിരുന്നു സംഭവം പതിനാലുകാരനായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്. പാലത്തിനു തെക്കു ഭാഗത്തുവച്ചാണ് നടന്നു വരികയായിരുന്ന വിദ്യാർഥിയെ കാണാതായത്.
നിലവിലെ പൊക്കം കുറഞ്ഞ സുരക്ഷാ വേലിക്കു മുകളിൽ ചങ്ങല വേലി സ്ഥാപിച്ച് സുരക്ഷയൊരുക്കണമെന്നാണ് ആവശ്യം.
ജില്ലയിൽ പ്രധാന കവലകളിലൂടെ കടന്നു പോകുന്ന റോഡുകളിലെ പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ ഇരു വശവും ഉയരത്തിൽ സുരക്ഷാ വേലി സ്ഥാപിക്കുന്ന നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ കൊല്ലം പൊതുമരാമത്തിനു കീഴിലുള്ള ഏനാത്ത് പാലത്തിൽ ഇതിനുള്ള നടപടി നീളുകയാണ്.
പാലത്തിൽ തെരുവു വിളക്കുമില്ല. കവലയിൽ പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും പ്രവർത്തനരഹിതമാണ്.
പൊലീസ് സ്റ്റേഷനിലിരുന്ന് പാലവും നിരീക്ഷിക്കാൻ കഴിയും വിധത്തിലായിരുന്നു ക്യാമറകൾ സ്ഥാപിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]