കഞ്ചിക്കോട് ∙ മുന്നറിയിപ്പില്ലാതെയുള്ള അശാസ്ത്രീയ റോഡ് അറ്റകുറ്റപ്പണിക്കൊപ്പം കനത്ത മഴ കൂടിയെത്തിയതോടെ കഞ്ചിക്കോട് ചടയൻകാലായി ദേശീയപാത മേൽപാലത്തിൽ 3 മണിക്കൂറിനുള്ളിൽ അപകടത്തിൽപ്പെട്ടതു 4 വാഹനങ്ങൾ. 3 ഇരുചക്രവാഹനങ്ങൾ തെന്നി വീണപ്പോൾ ഒരു കാറും കുഴിയിൽ വീണ് അപകടത്തിൽപെട്ടു.
ഇന്നലെ ഉച്ചയോടെയാണ് ദേശീയപാതയിൽ തകർന്ന ഭാഗങ്ങളുടെ അറ്റക്കുറ്റപ്പണിക്കിടെയാണ് അപകടം.
ബൈക്കുകളും സ്കൂട്ടറും മറിഞ്ഞുണ്ടായ അപകടത്തിൽ കൊടുന്തിരപ്പുള്ളി സ്വദേശി ദിവ്യ (36), കൊടുമ്പ് സ്വദേശി രഘു (37), ഒലവക്കോട് സ്വദേശി ഗിരീഷ് (42) എന്നിവർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ജില്ലാ ആശുപത്രിയിലെത്തിച്ചു.
ഇവരിൽ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.
മേൽപാലത്തിൽ അര കിലോമീറ്ററോളം ഭാഗത്തു നേരത്തെയുണ്ടായ തകർച്ച പരിഹരിക്കാനാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇതിനായി ചടയൻകാലായിയിൽ അര കിലോമീറ്റർ ഭാഗത്തു മാത്രം കോയമ്പത്തൂർ–പാലക്കാട് റൂട്ടിലെ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ഒരു വരിയിലാക്കി ഗതാഗതം മാറ്റി.
റോഡിന്റെ നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് പൂർണമായി ചെത്തി മാറ്റിയാണ് അറ്റകുറ്റപ്പണി നടത്തിയത്.
റോഡിന്റെ നിരപ്പിലുണ്ടായ വ്യത്യാസമറിയാതെ ഇവിടേക്ക് വാഹനങ്ങൾ കയറിയപ്പോൾ തെന്നി വീഴാൻ തുടങ്ങി. ഇത്തരത്തിൽ 3 ഇരുചക്ര വാഹനങ്ങളാണു വീണത്.
ചെറിയ പരുക്കുകളോടെ ഇവർ രക്ഷപ്പെട്ടു. ഒരു കാറും നിയന്ത്രണം തെറ്റി കുഴിയിൽ അകപ്പെട്ടു.
ഇതും പിന്നീട് മാറ്റി. നിരപ്പു വ്യത്യാസമുള്ള ഭാഗത്തേക്ക് വാഹനങ്ങൾ നീങ്ങിയപ്പോഴാണു തുടർച്ചയായി അപകടത്തിൽപ്പെട്ടത്.
പിന്നീടു കൂടുതൽ ഭാഗത്തേക്കു സുരക്ഷ മുന്നറിയിപ്പു ബോർഡുകളും മറ്റും സ്ഥാപിച്ചു വാഹന ഗതാഗതം നിയന്ത്രിച്ചതോടെയാണ് അപകടം ഒഴിവാക്കാനായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]