
അഭയകേന്ദ്രത്തിലെ കൊലപാതകം: പ്രതികളിൽ നിന്നു പിടിച്ചെടുത്ത സ്വർണവും പണവും മുക്കിയ എസ്ഐ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊള്ളാച്ചി ∙ മഹാലിംഗപുരം മുല്ലൈ നഗറിലെ അഭയകേന്ദ്രത്തിലെ അന്തേവാസി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നു പിടിച്ചെടുത്ത സ്വർണവും പണവും പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാതിരുന്ന സംഭവത്തിൽ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ.മഹാലിംഗപുരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നവനീതകൃഷ്ണനാണ് അറസ്റ്റിലായത്. കൊലപാതകക്കേസിൽ ഒളിവിൽപോയ അഭയകേന്ദ്രം ഉടമ കവിത, ഭർത്താവ് ലക്ഷ്മണൻ, മക്കളായ ശ്രേയ, ശ്രുതി, ബന്ധു ഷാജു തുടങ്ങിയവരെ തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്ന് 17 പവൻ സ്വർണവും 1.52 ലക്ഷം രൂപയും പിടിച്ചെടുത്ത വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.പ്രതികളുടെ ബന്ധു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സബ് ഇൻസ്പെക്ടറെ ചോദ്യംചെയ്തത്. വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അറസ്റ്റ്.പ്രതികളിൽ നിന്നു പിടിച്ചെടുക്കുന്ന വസ്തുക്കൾ സർക്കാർ ട്രഷറിയിൽ സൂക്ഷിക്കുകയും കേസ് അവസാനിച്ച ശേഷം അധികൃതർ മുഖേന കൈമാറുകയും ചെയ്യണമെന്നാണു നിയമം. നവനീതകൃഷ്ണനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.