
ആശാ വർക്കർമാരുടെ രാഷ്ട്രീയം നിലമ്പൂരിൽ വെളിപ്പെട്ടു: എം.എ.ബേബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചന്തക്കുന്ന് (നിലമ്പൂർ) ∙ യുഡിഎഫിന് വേണ്ടി നിലമ്പൂരിൽ പ്രചാരണത്തിനെത്തിയതോടെ ആശാ വർക്കർമാരുടെ സമരം അപഹാസ്യമായ രാഷ്ട്രീയനീക്കമായിരുന്നെന്ന് തെളിഞ്ഞതായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. കേന്ദ്ര സർക്കാരിനെതിരെ വേണ്ടിയിരുന്ന സമരമാണ് അവർ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്നത്. ജൂലൈയിലെ അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്നത്. എന്നാൽ ഇതെല്ലാം മറച്ചുവച്ചു കൊണ്ട് തിരുവനന്തപുരത്ത് അവർ ഒളിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയ സമീപനമാണ് നിലമ്പൂരിൽ വെളിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ചന്തക്കുന്നിൽ എൽഡിഎഫിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻപൊക്കെ ഒളിഞ്ഞും തെളിഞ്ഞും മതരാഷ്ട്രവാദികളോടു കൂട്ടുകൂടിയ യുഡിഎഫ് ഇപ്പോഴത് പരസ്യമാക്കിയിരിക്കുന്നു. ഈ ബന്ധം ആത്മഹത്യാപരവും യുഡിഎഫിന്റെ ശിഥിലീകരണത്തിന്റെ തുടക്കവുമാകും. രാഷ്ട്രീയത്തിൽ മതം കലർത്തിയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. എം.എ. ബേബി ആരോപിച്ചു. യോഗത്തിൽ നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു.