
വടകര∙ കഴിഞ്ഞ വർഷം ഏപ്രിലിൽ പൂർത്തിയാകേണ്ടിയിരുന്ന അഴിയൂർ – വെങ്ങളം ദേശീയപാത പണി വൻ പ്രതിസന്ധിയിൽ. രണ്ടു വർഷം കഴിഞ്ഞാലും പൂർത്തിയാക്കാൻ പറ്റുമോ എന്ന നിലയിലാണ് കാര്യങ്ങൾ. റോഡിനു മണ്ണിടുന്ന പ്രവൃത്തിയും പാലം പണിയുമാണു ബാക്കി.
മണ്ണു കിട്ടുന്നില്ലെന്ന കാരണത്താൽ വേനലിൽ കൃത്യമായി നടത്താൻ കഴിയാത്ത പണി ഇനി തുടങ്ങാൻ ഒക്ടോബർ കഴിയും. ഇനിയും 18 ലക്ഷം ക്യൂബിക് ടൺ മണ്ണ് വേണം.
ഇതു കിട്ടാനും പ്രയാസമാണ്.
അദാനി ഗ്രൂപ്പ് ടെൻഡർ ചെയ്ത പണിയുടെ ഉപകരാർ എടുത്ത വാഗഡ് കമ്പനിയുമായുള്ള പ്രശ്നങ്ങളും പണിക്ക് വിഘാതമാണ്. മഴ തുടങ്ങിയതോടെ നൂറോളം ജോലിക്കാർ സ്വദേശത്തേക്ക് മടങ്ങി. 72.210 കി.മീ.
ദൂരത്തിലാണ് റോഡ് പണിയേണ്ടത്. ഇതിന്റെ പകുതി പോലും പൂർത്തിയായിട്ടില്ല.
സർവീസ് റോഡ്, നടപ്പാത എന്നിവയുടെ പ്രവൃത്തിയും പാതിവഴിയിലാണ്. പലയിടത്തും നിർമാണത്തിൽ പരാതികളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]