താലൂക്ക് വികസന സമിതി: വടകരയിലെ ഇഗ്നോ സെന്റർ നിലനിർത്താൻ നടപടി സ്വീകരിക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ഉപകാരപ്രദമായ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) കേന്ദ്രം വടകരയ്ക്ക് നഷ്ടപ്പെടാതിരിക്കാൻ ശക്തമായ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. പി.പി.രാജൻ, ബാബു ഒഞ്ചിയം എന്നിവരാണു പ്രശ്നം ഉന്നയിച്ചത്. സെന്റർ കെട്ടിടത്തിന് മണിയൂരിൽ അനുവദിച്ച സ്ഥലം പഞ്ചായത്തിന് തിരികെ നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഉന്നത ഇടപെടൽ വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ദേശീയപാതയിൽ വാഹനം കുഴിയിൽ വീണ് 2 പേർ മരിക്കുകയും വ്യത്യസ്ത അപകടങ്ങളിൽ ഒട്ടേറെ പേർ ക്കു പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ കുഴി അടയ്ക്കാൻ നടപടിയെടുക്കണണെന്ന് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും ചികിത്സയും ലഭ്യമാക്കി ആശ്രിതർക്ക് സാമ്പത്തിക സഹായവും ജോലിയും നൽകണമെന്ന് എ.ടി.ശ്രീധരൻ ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ഓട്ടോറിക്ഷ കിട്ടാൻ സൗകര്യം ഏർപ്പെടുത്തണമെന്ന് പിഎം.മുസ്തഫയും വൈദ്യുതി ബോർഡ് അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ ഏർപ്പെടുത്തണമെന്ന് ബാബു പറമ്പത്തും ആവശ്യപ്പെട്ടു. യോഗത്തിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എത്താത്തതിൽ പ്രതിഷേധം ഉയർന്നു. പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഡി.രഞ്ജിത്ത് പ്രസംഗിച്ചു.
കനാൽ സംരക്ഷിക്കാൻ 180 കോടി
50 വർഷം തികഞ്ഞ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകൾ തകർന്നത് നന്നാക്കാൻ 180 കോടി രൂപ അനുവദിക്കണമെന്ന് പി.സുരേഷ് ബാബു ആവശ്യപ്പെട്ടു. പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത ഭൂമി പലയിടത്തും വെറുതേ കിടക്കുകയാണ്. കനാലുകൾ തകർന്നു മണ്ണു നിറഞ്ഞതു കൊണ്ട് വെള്ളത്തിന്റെ ഒഴുക്കിനു തടസ്സം നേരിടുന്നുണ്ട്.