
കനത്ത മഴ തുടരുന്നു; നിർമാണ മേഖലയിലും റെഡ് അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ജില്ലയിൽ കനത്തമഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണലെടുപ്പ് എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉത്തരവിട്ടു.വെള്ളച്ചാട്ടങ്ങൾ, നദീ തീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂർണമായി നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്കു രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.അതേസമയം, ഇന്നലെ ജില്ലയിൽ ഒരാളുടെ മുങ്ങിമരണത്തിനിടയാക്കിയ കനത്ത മഴയിൽ പലയിടത്തും നാശനഷ്ടവും വെള്ളക്കെട്ടും. നാദാപുരം ചെക്യാട്ട് പിലാക്കൂൽ പള്ളിക്കു മുൻഭാഗത്തു തെങ്ങു വീണു. പള്ളിക്കു കേടുപാടു പറ്റി. 3 വൈദ്യുത തൂണുകളും ലൈനും തകർന്നു.പേരാമ്പ്രയിൽ വ്യാപകമായി വെള്ളക്കെട്ട്. ഫറോക്ക് മാത്തോട്ടത്തു വെള്ളക്കെട്ടു ജനജീവിതം ദുരിതത്തിലാക്കി. അത്തോളി തലക്കുളത്തൂർ പഞ്ചായത്തിലെ കക്കാടംപാറയിൽ 500 മീറ്ററിലധികം വെള്ളക്കെട്ട് രൂപപ്പെട്ടു.കൊയിലാണ്ടി മൂടാടി പാലക്കുളം മന്ദത്ത് മീത്തൽ ശ്രീജയുടെ വീട് ഭാഗികമായി തകർന്നു. വടകരയിൽ ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു.കോഴിക്കോട് നഗരത്തിൽ പലഭാഗത്തും വെള്ളക്കെട്ടുണ്ടായി. മാങ്കാവ് ജംക്ഷനു സമീപം ഇരുനിലക്കെട്ടിടം തകർന്നു വീണു.