
കോട്ടയം ∙ ഏറ്റുമാനൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്റെയും ഫോൺ നിലത്തെറിഞ്ഞു തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുവാവിന്റെ പിതാവ്. വിഡിയോ എഡിറ്റ് ചെയ്താണു പുറത്തിറക്കിയതെന്നു വിശദീകരിച്ച് ഏറ്റുമാനൂർ പൊലീസ്.
കഴിഞ്ഞ മാർച്ച് 20ന് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണു പ്രചരിക്കുന്നത്. ബൈക്കിലെത്തിയ ഏറ്റുമാനൂർ ശ്രീനന്ദനം വീട്ടിൽ എസ്.അഭയ്, അമിതവേഗം ചോദ്യം ചെയ്തു സ്വകാര്യ ബസ് ഡ്രൈവറുമായി തർക്കമുണ്ടായി.
സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ മർദിച്ച് ജീപ്പിൽ കയറ്റിയെന്നാണ് പിതാവ് എസ്.കെ.രാജീവിന്റെ ആരോപണം. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷനടുത്തുള്ള ജനമൈത്രി മീഡിയേഷൻ സെന്ററിൽ കൊണ്ടുപോയി മകനെ ക്രൂരമായി അടിച്ചെന്നും രാജീവ് പറയുന്നു.അതേസമയം, വിഡിയോയിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു മാറ്റിയതാണെന്ന് പൊലീസ് പറയുന്നു.
സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് അഭയ് എന്നും 5 കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]